ഹൈദരാബാദ്: ഹൈദരാബാദില്‍ ബുര്‍ഖ ധരിച്ചെത്തിയ 20 വയസ്സിന് മുകളില്‍ മാത്രം പ്രായമുള്ള രണ്ട് യുവതികൾ ദുര്‍ഗ്ഗാപൂജയോടനുബന്ധിച്ച് പൂജാപന്തലില്‍ പ്രതിഷ്ഠിച്ചിരുന്ന ദുര്‍ഗ്ഗാവിഗ്രഹം നശിപ്പിക്കാന്‍ ശ്രമിക്കുകയും ഈ പന്തലിനു തൊട്ടടുത്തുള്ള പള്ളിയിൽ സ്ഥാപിച്ചിരുന്ന മേരി മറിയത്തിന്‍റെ പ്രതിമയിൽ കേടുപാടുകള്‍ വരുത്താന്‍ ശ്രമം നടത്തുകയും ചെയ്തതിനെ തുടർന്ന് സംഘാടകർ പിടികൂടി .
പൂജാപന്തലില്‍ കടന്ന ഇവര്‍ സ്പാനര്‍ ഉപയോഗിച്ചാണ് വിഗ്രഹം നശിപ്പിക്കാൻ ശ്രമം നടത്തിയത്.
യുവതികളില്‍ ഒരാളുടെ കയ്യില്‍ സ്പാനര്‍ ഉള്ളതായി കാണുകയും അവള്‍ ദുര്‍ഗ്ഗാവിഗ്രഹം നശിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് തിരിച്ചറിയുകയും ചെയ്തതിനെ തുടർന്ന് സംഘാടകരില്‍ ഒരാള്‍ ഹൈദരാബാദ് സെന്‍ട്രല്‍ പൊലീസിനെ വിവരമറിയിച്ചു.
പെണ്‍കുട്ടിയെ തടയാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ അയാളെ ആക്രമിക്കാന്‍ ശ്രമിച്ചതിനാൽ പന്തലിന്‍റെ ചുമതലയുള്ളവര്‍ എല്ലാം ഒത്തുകൂടി യുവതികളെ പിടികൂടി എന്നാണ് പൊലീസ് പറയുന്നത് .
പോലീസ് വന്ന് രണ്ട് യുവതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. സംഭവിച്ചതെന്നറിയാന്‍ പെണ്‍കുട്ടികളെ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും ഇവര്‍ സഹകരിക്കുന്നില്ല എന്ന് പോലീസ് അറിയിച്ചു .
ലക്‌നൗ : കോൺഗ്രസ് നേതാവ് സാം പിത്രോദയുടെ വിവാദ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസ്…
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രതിയായ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ നടപടികൾ വേഗത്തിലാക്കാൻ ഇഡി. കേസിൽ ഇഡി…
തിരുവനന്തപുരം : ഇക്കൊല്ലത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലവും പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പൊതു…
മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ എസ്ബിഐ നേടിയ അറ്റാദായം 20,698 കോടി രൂപ. കഴിഞ്ഞ കൊല്ലത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 24…
തിരുവനന്തപുരം: അരളിപ്പൂവില്‍ നിന്നുള്ള വിഷമേറ്റ് യുവതി മരിച്ചുവെന്ന സംശയം ശക്തമാകുന്ന പശ്ചാത്തലത്തില്‍ നിര്‍ണായക തീരുമാനവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇനി…
മാർച്ചിൽ സർക്കാരിനെതിരെ വെറുതെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഇപ്പോൾ കോൺഗ്രസിന് വിനയായി I BJP HARIYANA