Monday, May 20, 2024
spot_img

ബുര്‍ഖ ധരിച്ചെത്തിയ രണ്ട് യുവതികള്‍ ദുര്‍ഗ്ഗാവിഗ്രഹം നശിപ്പിക്കുകയും
തൊട്ടടുത്ത പള്ളിയിലെ വിഗ്രഹം കേടുവരുത്തുകയും ചെയ്തു ; സംഘാടകര്‍ പിടികൂടി

ഹൈദരാബാദ്: ഹൈദരാബാദില്‍ ബുര്‍ഖ ധരിച്ചെത്തിയ 20 വയസ്സിന് മുകളില്‍ മാത്രം പ്രായമുള്ള രണ്ട് യുവതികൾ ദുര്‍ഗ്ഗാപൂജയോടനുബന്ധിച്ച് പൂജാപന്തലില്‍ പ്രതിഷ്ഠിച്ചിരുന്ന ദുര്‍ഗ്ഗാവിഗ്രഹം നശിപ്പിക്കാന്‍ ശ്രമിക്കുകയും ഈ പന്തലിനു തൊട്ടടുത്തുള്ള പള്ളിയിൽ സ്ഥാപിച്ചിരുന്ന മേരി മറിയത്തിന്‍റെ പ്രതിമയിൽ കേടുപാടുകള്‍ വരുത്താന്‍ ശ്രമം നടത്തുകയും ചെയ്തതിനെ തുടർന്ന് സംഘാടകർ പിടികൂടി .

പൂജാപന്തലില്‍ കടന്ന ഇവര്‍ സ്പാനര്‍ ഉപയോഗിച്ചാണ് വിഗ്രഹം നശിപ്പിക്കാൻ ശ്രമം നടത്തിയത്.

യുവതികളില്‍ ഒരാളുടെ കയ്യില്‍ സ്പാനര്‍ ഉള്ളതായി കാണുകയും അവള്‍ ദുര്‍ഗ്ഗാവിഗ്രഹം നശിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് തിരിച്ചറിയുകയും ചെയ്തതിനെ തുടർന്ന് സംഘാടകരില്‍ ഒരാള്‍ ഹൈദരാബാദ് സെന്‍ട്രല്‍ പൊലീസിനെ വിവരമറിയിച്ചു.

പെണ്‍കുട്ടിയെ തടയാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ അയാളെ ആക്രമിക്കാന്‍ ശ്രമിച്ചതിനാൽ പന്തലിന്‍റെ ചുമതലയുള്ളവര്‍ എല്ലാം ഒത്തുകൂടി യുവതികളെ പിടികൂടി എന്നാണ് പൊലീസ് പറയുന്നത് .

പോലീസ് വന്ന് രണ്ട് യുവതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. സംഭവിച്ചതെന്നറിയാന്‍ പെണ്‍കുട്ടികളെ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും ഇവര്‍ സഹകരിക്കുന്നില്ല എന്ന് പോലീസ് അറിയിച്ചു .

Related Articles

Latest Articles