പട്ന: കടം വാങ്ങിയ പണം തിരികെ നൽകാത്തതിനെ തുടർന്ന് പതിനൊന്നുകാരിയെ ബലമായി വിവാഹം ചെയ്ത 40കാരൻ അറസ്റ്റിൽ. ലക്ഷ്മിപൂർ ഗ്രാമനിവാസിയായ മഹേന്ദർ പാണ്ഡെയാണ് അറസ്റ്റിലായത്.
പോക്‌സോയുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
പതിനൊന്നുവയസുകാരിയുടെ അമ്മ മഹേന്ദർ പാണ്ഡെയുടെ കൈയിൽ നിന്നും രണ്ട് ലക്ഷം രൂപ കടമായി വാങ്ങിയിരുന്നു. എന്നാൽ പണം പറഞ്ഞ കാലാവധിയ്ക്കുള്ളിൽ തിരികെ നൽകാൻ ഇവർക്ക് കഴിഞ്ഞില്ല. ഇതോടെ പണം നൽകുന്നതിന് പകരം മകളെ വിവാഹം ചെയ്തു നൽകാൻ പാണ്ഡെ ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്നാണ് പതിനൊന്നുകാരിയെ ഇയാൾ ബലമായി വിവാഹം ചെയ്തു കൊണ്ടുപോയത്.
സംഭവത്തിൽ പെൺകുട്ടിയുടെ അമ്മ തന്നെയാണ് പോലീസിൽ പരാതി നൽകിയത്. പരാതിയിൽ പോക്‌സോ നിയമത്തിന് പുറമേ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും ബാലാവകാശ സംരക്ഷണ നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പാണ്ഡെയ്ക്ക് മറ്റൊരു ഭാര്യയും മക്കളുമുണ്ടെന്ന് പോലീസ് പറഞ്ഞു.
ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…
തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി…