തിരുവനന്തപുരം: മുൻ വയനാട് എംപി രാഹുൽഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. “അദ്ദേഹം അമേഠിയിൽ നിന്നുള്ള എംപിയായിരുന്നപ്പോൾ അവിടെ 80 ശതമാനം ആളുകൾക്കും വൈദ്യുതി കണക്ഷനില്ലായിരുന്നു, ജില്ലാ കളക്ടറുടെ ഓഫീസോ ഫയർ സ്റ്റേഷനോ മെഡിക്കൽ കോളേജോ കേന്ദ്രീയ വിദ്യാലയമോ സൈനിക് സ്‌കൂളോ ഇല്ലായിരുന്നു. ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് സെന്ററോ എക്‌സ്‌റേ മെഷീനോ ഇല്ലായിരുന്നു.അദ്ദേഹം പോയതോടെ ഈ സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും അവിടെ സാധ്യമാക്കി,”- സ്മൃതി ഇറാനി പറഞ്ഞു. അദ്ദേഹം വയനാട്ടിൽ തന്നെ തുടർന്നാൽ അമേത്തിയുടെ അതേ ഗതി വായനാടിനും ഉണ്ടാകുമെന്നും , അങ്ങനൊരു അവസ്ഥ ഉണ്ടാകാതിരിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. സ്ത്രീ സുരക്ഷ, ജനങ്ങളുടെ സാമ്പത്തിക സുരക്ഷ, സംസ്ഥാനത്തെ പൗരന്മാരുടെ സാമൂഹിക ക്ഷേമം എന്നിവയ്ക്കായി കേരളത്തിൽ നടപ്പാക്കിയ വിവിധ കേന്ദ്ര സർക്കാർ പദ്ധതികളെക്കുറിച്ചും സംരംഭങ്ങളെക്കുറിച്ചോ നയങ്ങളെക്കുറിച്ചും സ്മൃതി ഇറാനി സംസാരിച്ചു . തിരുവനന്തപുരത്ത് ഭാരതീയ മസ്ദൂർ സംഘ് (ബിഎംഎസ്) കേരള സംഘടിപ്പിച്ച സംസ്ഥാനതല വനിതാ തൊഴിലാളി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
മാനനഷ്ടക്കേഷിൽ ശിക്ഷിക്കപ്പെട്ട് രാഹുൽ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടിരുന്നു. വയനാട്ടിലേക്ക് എത്തുന്നതിന് മുമ്പ് പരമ്പരാഗതമായി നെഹ്‌റു കുടുംബത്തെ വിജയിപ്പിച്ചിരുന്ന ലോക്‌സഭാ മണ്ഡലമായ അമേഠിയിൽ ദീർഘകാലം ജനപ്രതിനിധിയായിരുന്നു രാഹുൽ ഗാന്ധി.. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി അമേഠിയിൽ സ്‌മൃതി ഇറാനിയോട് പരാജയപ്പെട്ടിരുന്നു. അതെ തെരഞ്ഞെടുപ്പിൽ തന്നെ രണ്ടാം മണ്ഡലമായ വയനാട് നിന്നാണ് രാഹുൽ തെരഞ്ഞെടുപ്പിൽ വിജയിച്ചത്
ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഭാരതം മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ്…
മത സ്വാതന്ത്ര്യം വേണം, കെജ്‌രിവാളിനെതിരെ അന്വേഷണം പാടില്ല ! വിചിത്ര നിലപാടുമായി അമേരിക്ക ചുറ്റിക്കറങ്ങുന്നത് എന്തിന് ?
കണക്ക് നൽകാതെ ഒളിച്ചു കളിച്ച് കേരളം ! മുഖ്യമന്ത്രി സ്വകാര്യ വിദേശയാത്രയിലും
തിരുവനന്തപുരം: ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സമരത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. നാളെ വൈകുന്നേരം മൂന്ന്…
കോൺഗ്രസ് വാരിച്ചൊരിഞ്ഞ മുസ്ലിം സ്നേഹം അങ്ങ് ഏറ്റില്ല മക്കളെ... മോദിക്ക് പിന്തുണ അറിയിക്കുന്നത് ആരാണെന്ന് കണ്ടോ ?