വടകര താലൂക്ക് ഓഫീസ് തീവെപ്പ് കേസിൽ പ്രതിയായ ഹൈദരാബാദ് സ്വദേശിയെ കോടതി വെറുതെ വിട്ടു. കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈദരാബാദ് സ്വദേശി നാരായൺ സതീഷിനെ വടകര ജില്ല അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി ജോജി തോമസ് കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതേവിട്ടത്. മാത്രമല്ല വടകര ഡി.ഇ.ഒ ഓഫീസ്, എൽ.എ എൻ.എച്ച് ഓഫീസ്, എടോടിയിലെ സ്വകാര്യ കെട്ടിടം എന്നിവിടങ്ങളിലെ തീവെപ്പ് കേസിലും ഇയാളെ വെറുതേവിട്ടു.
സിസിടിവി ദൃശ്യം പോലീസ് ലഭ്യമാക്കിയിരുന്നെങ്കിലും ദൃശ്യങ്ങളിൽ ആളെ വ്യക്തമാകുന്നില്ലെന്നായിരുന്നു പരിശോധനാ ഫലം. ഇത് കേസിൽ വഴിത്തിരിവായി. 2021 ഡിസംബർ 17-നാണ് താലൂക്ക് ഓഫീസ് തീപിടിച്ച് നശിച്ചത്. ആയിരക്കണക്കിന് രേഖകളും കമ്പ്യൂട്ടറുകളും ഫർണിച്ചറും കെട്ടിടവും കത്തിനശിച്ചു. പ്രതി താലൂക്ക് ഓഫീസ് വരാന്തയിൽ കടലാസുകൾ കൂട്ടിയിട്ട് കത്തിച്ചപ്പോൾ തീ പടർന്നെന്നാണ് പ്രോസിക്യൂഷൻ കേസ്. പ്രതിക്കുവേണ്ടി ലീഗൽ സർവീസ് കമ്മിറ്റി നിയോഗിച്ച പി.വി. സത്യപ്രസാദാണ് ഹാജരായത്.
കണക്ക് നൽകാതെ ഒളിച്ചു കളിച്ച് കേരളം ! മുഖ്യമന്ത്രി സ്വകാര്യ വിദേശയാത്രയിലും
തിരുവനന്തപുരം: ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സമരത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. നാളെ വൈകുന്നേരം മൂന്ന്…
കോൺഗ്രസ് വാരിച്ചൊരിഞ്ഞ മുസ്ലിം സ്നേഹം അങ്ങ് ഏറ്റില്ല മക്കളെ... മോദിക്ക് പിന്തുണ അറിയിക്കുന്നത് ആരാണെന്ന് കണ്ടോ ?
ദില്ലി : സ്കൂളുകൾക്കും ആശുപത്രികൾക്കും പിന്നാലെ ദില്ലിയിൽ വീണ്ടും സ്ഫോടന ഭീഷണി. തിഹാർ ജയിൽ തകർക്കുമെന്നാണ് പുതിയ ഭീഷണി സന്ദേശമെത്തിയത്.…
ദില്ലി : ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സഹായി ബൈഭവ് കുമാര്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്ന തരത്തില്‍ രാജ്യസഭാംഗം സ്വാതി…