കോഴിക്കോട് :എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയെ പിടികൂടുന്നതിൽ കേരളാ പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത് വലിയ വീഴ്ചയാണെന്ന് രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അതേ ട്രെയിനിൽ തന്നെ പ്രതി യാത്ര ചെയ്തിട്ടും പിടികൂടാനായില്ല. പ്രതിക്ക് രക്ഷപ്പെടാൻ അവസരമൊരുക്കുന്നതിന് തുല്യമായിരുന്നു പോലീസിന്റെ പ്രവർത്തികൾ. വാഹനം തകരാറിലായതോടെ പ്രതിയുമായി ഒന്നര മണിക്കൂർ കാത്തുനിന്നത് എത്ര ലാഘവത്തോടെയാണ് കേസ് കൈകാര്യം ചെയ്യുന്നത് എന്നതിന്റെ തെളിവാണെന്നും സതീശൻ വ്യക്തമാക്കി.പ്രതിയെ പിടികൂടിയത് കേരളാ പോലീസാണെന്ന മുഖ്യമന്ത്രിയുടെ വാക്ക് കേട്ട് പൊതുസമൂഹം ചിരിക്കുമെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
ഞായറാഴ്ച രാത്രി 9.30നാണ് ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് ട്രെയിനിൽ ഷാറുഖ് സെയ്ഫി തീയിട്ടത്. ഇതേ ട്രെയിനിൽ തന്നെ പ്രതി യാത്ര തുടർന്നു. പതിനൊന്നരയോടെ കണ്ണൂരിലെത്തി. പ്രതിയെ കുറിച്ചുള്ള ദൃക്‌സാക്ഷി മൊഴികൾ ഈ സമയത്തിനകം പുറത്തുവന്നിട്ടും ട്രെയിനിലോ കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലോ പരിശോധന നടന്നില്ലെന്ന് അമ്പരിപ്പിക്കുന്നതാണെന്നും സതീശൻ പറഞ്ഞു. കാര്യക്ഷമമായ പോലീസ് ഇടപെടലോ പരിശോധനകളോ ഉണ്ടായിരുന്നുവെങ്കിൽ കേരളാ അതിർത്തി കടക്കും മുമ്പ് പ്രതിയെ പിടികൂടാമായിരുന്നു. ചരിത്രത്തിൽ ഇതുവരെയില്ലാത്ത അക്രമ സംഭവത്തിൽ സംസ്ഥാനം ഞെട്ടിത്തരിക്കുമ്പോൾ അങ്ങേയറ്റം ഉദാസീനമായാണ് കേരളാ പോലീസ് പെരുമാറിയതെന്നും സതീശൻ കുറ്റപ്പെടുത്തി.
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…