Vizhinjam-drug-seized-case-nia-conduct-raid-in-chennai
ചെന്നൈ: വിഴിഞ്ഞം തീരത്ത് കഴിഞ്ഞ വർഷം എകെ 47 തോ ക്കുകളടക്കമുള്ള വൻ ആയുധ ശേഖരണങ്ങളും ലഹരിമരുന്നുമായി ശ്രീലങ്കൻ ബോട്ടുകൾ പിടിയിലായ കേസിൽ അന്വേഷണത്തിന്റെ ഭാഗമായി തമിഴ്നാട്ടിലെ 25 കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി. ചെന്നൈയിലെ മണ്ണടി, പല്ലാവരം, കോംപെട്ട് തുടങ്ങി 9 സ്ഥലങ്ങളിലും കൂടാതെ തിരുച്ചിറപ്പള്ളിയിൽ 11 ഇടങ്ങളിലുമായിരുന്നു പരിശോധന.
എൻഐഎയുടെ ചെന്നൈ, കൊച്ചി യൂണിറ്റുകളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. തിരുച്ചിറപ്പള്ളിയിൽ വിദേശ കുറ്റവാളികളെ പാർപ്പിക്കുന്ന കേന്ദ്രത്തിലെ അന്തേവാസികളെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. തുടർന്ന് അന്വേഷണ സംഘം ഇവർക്കു പാസ്പോർട്ട് സംഘടിപ്പിച്ചവരെക്കുറിച്ചുള്ള വിവരങ്ങളും ചോദിച്ചറിഞ്ഞു.
കഴിഞ്ഞ വർഷം മാർച്ച് 18നാണ് വിഴിഞ്ഞം തീരത്ത് 3 മീൻപിടിത്ത ബോട്ടുകൾ കോസ്റ്റ് ഗാർഡ് പിടികൂടിയത്. 5 എകെ 47 തോക്കുകളും 1000 വെടിയുണ്ടകളും രാജ്യാന്തര വിപണിയിൽ 3000 കോടി വിലവരുന്ന 300 കിലോ ഹെറോയിനുമാണു ബോട്ടുകളിൽ നിന്നും പിടിച്ചെടുത്തത്. ബോട്ടിലുണ്ടായിരുന്ന 19 പേരെ അറസ്റ്റ് ചെയ്തിരുന്നു. കേസ് പിന്നീട് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുക്കുകയായിരുന്നു.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…