പാലക്കാട്: വോട്ടെടുപ്പ് കഴിഞ്ഞതിനു തൊട്ടു പിന്നാലെ കെപിസിസി നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി വികെ ശ്രീകണ്ഠന് രംഗത്ത്. തനിക്കെതിരെ ചില കേന്ദ്രങ്ങള്‍ ഗൂഢാലോചന നടത്തിയെന്നും വിജയസാധ്യത നഷ്ടമായെന്നും അദ്ദേഹം വ്യക്തമാക്കി.
എതിര്‍ സ്ഥാനാര്‍ത്ഥികള്‍ പണം ഇറക്കാന്‍ മത്സരിച്ചപ്പോള്‍ പാര്‍ട്ടി നേതൃത്വം പിരിച്ചെടുത്ത പണം നല്‍കിയില്ല. ഇക്കാരണത്താലാണ് പ്രചാരണത്തില്‍ താന്‍ പിന്നോക്കം പോയത്. തനിക്കെതിരെ ചില കേന്ദ്രങ്ങള്‍ നടത്തിയ ഗൂഢാലോചന ജയസാധ്യതയെ ബാധിച്ചു. ഫലപ്രഖ്യാപനത്തിനുശേഷം കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രവര്‍ത്തകരെല്ലാം പ്രചാരണരംഗത്തുനിന്നു മാറിനില്‍ക്കുന്നതായി ശ്രീകണ്ഠന് കെപിസിസിക്കു നേരത്തേ പരാതി നല്‍കിയിരുന്നു. സംസ്ഥാനത്തെ പ്രധാനനേതാക്കളാരും പ്രചാരണത്തിനെത്തിയില്ലെന്നും നേതൃത്വം ഇക്കാര്യം ഗൗരവത്തിലെടുത്തില്ലെന്നും ശ്രീകണ്ഠന് പരാതിപ്പെട്ടു..
കള്ളക്കടൽ പ്രതിഭാസമുണ്ടാകാനുള്ള സാധ്യതയെ തുടർന്ന് കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും റെഡ് അലർട്ട് പ്രഖ്യാപിച്ച് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ…
ഒരു രക്തഹാരം ഞാന്‍ അണിയിക്കുന്നു, കുട്ടിയൊരു രക്തഹാരം ഇങ്ങോട്ടണിയിക്കുന്നു..പിന്നെയൊരു ഗ്‌ളാസ് നാരങ്ങാവെള്ളം...വിവാഹ ചടങ്ങു തീര്‍ന്നു ഈ രീതിയില്‍ നടത്തുന്നതൊന്നും ഹിന്ദു…
തിരുവനന്തപുരം : നടുറോഡില്‍ മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്കമുണ്ടായ സംഭവത്തിൽ ഡ്രൈവർ യദു ലൈംഗികാധിക്ഷേപം നടത്തിയതായി…
കൊച്ചി പനമ്പിള്ളി നഗറിനടുത്ത് നടുറോഡിൽ കണ്ടെത്തിയ നവജാത ശിശുവിന്‍റെ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ പരിക്കാണ് മരണം കാരണമെന്നാണ്…