കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍
ദില്ലി : ഇന്ന് ഭാരതത്തെക്കുറിച്ചുള്ള ലോകത്തിന്റെ കാഴ്ചപ്പാട് മാറിയെന്നും ആഗോള വിഷയങ്ങളില്‍ ഇന്ന് ഭാരതവുമായി കൂടിയാലോചിക്കാതെ തീരുമാനങ്ങള്‍ ആരും എടുക്കാറില്ലെന്നും വെളിപ്പെടുത്തി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. നാഗ്പുരില്‍ നടന്ന ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ക്വാഡ്, ബ്രിക്‌സ് തുടങ്ങിയ സംഘടനകളില്‍ ഇന്ത്യ ഭാഗമായതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, നമ്മള്‍ സ്വതന്ത്ര രാഷ്ട്രമായതിനാല്‍ വ്യത്യസ്ത ആളുകളുമായി ഇടപഴകി നമ്മുടെ താത്പര്യങ്ങള്‍ എങ്ങനെയാണ് നടപ്പാക്കേണ്ടതെന്ന് പഠിക്കണ്ടേതുണ്ടെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്.
അതിർത്തിയിലെ ഇന്ത്യ -ചൈന പ്രശ്നനങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
“അതിര്‍ത്തി പ്രശ്‌നത്തില്‍ പരിഹാരം കാണാന്‍ കഴിയാതെ വരുകയും സേനകള്‍ നേര്‍ക്കുനേര്‍ നിലക്കൊള്ളുകയും ചെയ്യുമ്പോള്‍ ബാക്കിയുള്ള എല്ലാ ബന്ധവും പൂര്‍വ്വസ്ഥിതിയിലാകുമെന്ന് പ്രതീക്ഷിക്കരുതെന്ന് എന്റെ ചൈനീസ് എതിരാളികളോട് പറയാറുണ്ട്. അതൊരിക്കലും സാധ്യമല്ല”-എസ് .ജയശങ്കർ പറഞ്ഞു.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…