Kerala

ബിജെപിയിൽ ചേരാൻ ദില്ലിയിൽ വന്നു; പാർട്ടി പ്രവേശനത്തിനായി നിശ്ചയിച്ചിരുന്ന ദിവസത്തിന്റെ തൊട്ടു തലേന്ന് ജയരാജൻ പെട്ടെന്ന് പരിഭ്രമത്തോടെ പിന്മാറി; ജയരാജനെ ഫോണിൽ ഭീഷണിപ്പെടുത്തിയത് മുഖ്യമന്ത്രി പിണറായി വിജയൻ?

തിരുവനന്തപുരം: എൽ ഡി എഫ് കൺവീനർ ഇ പി ജയരാജനുമായി അദ്ദേഹത്തിന്റെ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് മൂന്നു തവണ നേരിൽ കണ്ടിട്ടുണ്ടെന്നും പാർട്ടി പ്രവേശനത്തിനായി തീരുമാനിച്ച ദിവസത്തിന് തൊട്ടു തലേന്ന് ജയരാജൻ പിന്മാറിയെന്നും ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭാ സുരേന്ദ്രൻ. പാർട്ടി പ്രവേശനത്തിന് നിശ്ചയിച്ചിരുന്ന തൊട്ട് തലേദിവസം ജയരാജൻ തീയതി നീട്ടണം എന്നാവശ്യപ്പെട്ട് പിന്മാറുകയായിരുന്നു. അതിന് തൊട്ടുമുന്നെ ജയരാജന് ഒരു ഫോൺ കാൾ വന്നിരുന്നു. അതിനുശേഷം അസാധാരണമായി പരിഭ്രാന്തനായിക്കൊണ്ടാണ് ജയരാജൻ പിന്മാറിയത്. അത് ഭീഷണി സന്ദേശം ആയിരുന്നിരിക്കാമെന്നും ലഭിക്കുന്ന വിവരങ്ങളനുസരിച്ച് ഫോൺ ചെയ്‌തത്‌ മുഖ്യമന്ത്രി പിണറായി വിജയനായിരിക്കാമെന്നും ജയരാജന്റെ പദ്ധതികൾ അദ്ദേഹത്തിന് അടുപ്പമുള്ള ആരോ പാർട്ടിക്ക് ചോർത്തിയിരിക്കാമെന്നും ഒരു മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ ശോഭാ സുരേന്ദ്രൻ പറഞ്ഞു.

ടി പി ചന്ദ്രശേഖരനെയും ജയകൃഷ്ണൻ മാസ്റ്ററെയും വെട്ടിക്കൊന്ന പാർട്ടിയുടെ ഭീഷണി കേട്ട് ജയരാജൻ ഭയന്നിരിക്കാമെന്നും എന്നാൽ ഇതൊക്കെ മുൻകൂട്ടി കണ്ടുവേണമായിരുന്നു ജയരാജൻ ഇറങ്ങി തിരിക്കേണ്ടിയിരുന്നതെന്നും ശോഭാ സുരേന്ദ്രൻ തുറന്നടിച്ചു. ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് മൂന്നു തവണ താൻ ജയരാജനുമായി ചർച്ച നടത്തിയിട്ടുണ്ട്. ആദ്യ ചർച്ച ദല്ലാൾ നന്ദകുമാറിന്റെ വെണ്ണലയിലെ വീട്ടിൽ വച്ചായിരുന്നു. അവിടെവച്ച് ദില്ലി യാത്രയുടെ തീയതി തീരുമാനിച്ചു. ദില്ലിയിലെ ലളിത് ഹോട്ടലിലായിരുന്നു രണ്ടാം ചർച്ച. ഈ ചർച്ചയ്ക്കിടയിലാണ് ജയരാജന് ഫോൺ വരുന്നതും പരിഭ്രാന്തനായി പിന്മാറുന്നതും. ദില്ലിയിലെ ചർച്ച പരാജയപ്പെട്ടതിൽ വിഷമമുണ്ടെന്നും പാർട്ടി പ്രവേശന താൽപര്യത്തിൽ ഉറച്ചു നിൽക്കുന്നതായി അറിയിച്ചതിനെ തുടർന്ന് തൃശ്ശൂർ രാമ നിലയത്തിൽ മൂന്നാം തവണയും ഇ പി യെ കണ്ടതായി ശോഭാ സുരേന്ദ്രൻ വെളിപ്പെടുത്തി.

ജയരാജന് ബിജെപിയിൽ ചേരാൻ താൽപ്പമുണ്ടെന്ന വിവരം ആദ്യം അറിയിച്ചത് ദല്ലാൾ നന്ദകുമാറാണ്. ആദ്യം അത് വിശ്വസിക്കാനായില്ല എന്നാൽ നന്ദകുമാറിന്റെ ഫോണിലൂടെ ഇ പി നേരിട്ട് സംസാരിച്ചപ്പോഴാണ് കാര്യങ്ങൾക്ക് വ്യക്തത വന്നത്. താനും ജയരാജനും തമ്മിൽ നടന്ന കൂടിക്കാഴ്ചകൾക്ക് സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകളുണ്ടെന്നും ജയരാജൻ നിഷേധിച്ചത് കൊണ്ട് മാത്രം വസ്തുതകൾ വസ്തുതകളല്ലാതാകുന്നില്ല എന്നും ശോഭാ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Kumar Samyogee

Recent Posts

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബുർഖ നിരോധിച്ച് ഡെന്മാർക്ക് | DENMARK BANS BURQA IN SCHOOLS & UNIVERSITIES

യൂറോപ്യൻ രാജ്യമായ ഡെന്മാർക്ക് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖാവരണം നിരോധിക്കാനായി നടത്തുന്ന പുതിയ നിയമനിർമ്മാണം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു.…

34 minutes ago

കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ച് പോളണ്ട് | POLAND BANS COMMUNIST PARTY

പോളണ്ടിലെ രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായകമായ ഒരു മാറ്റം കുറിച്ചുകൊണ്ട്, രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭരണഘടനാ ട്രൈബ്യൂണൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.…

37 minutes ago

തടസങ്ങൾ മാറും ! അർഹിച്ച അംഗീകാരം തേടിയെത്തും | CHAITHANYAM

വരുന്നത് നല്ല കാലം.. തടസങ്ങൾ മാറും , അർഹിച്ച അംഗീകാരം തേടിയെത്തും ! ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി…

41 minutes ago

വേദങ്ങളിലെ ഉരുണ്ട ഭൂമിയും, സൂര്യനെ ചുറ്റുന്ന ഭൂമിയും | SHUBHADINAM

ആധുനിക പാശ്ചാത്യ ശാസ്ത്രം ഭൂമി ഉരുണ്ടതാണെന്ന് കണ്ടെത്തുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇന്ത്യൻ വേദങ്ങളിലും പുരാതന ഭാരതീയ ശാസ്ത്ര ഗ്രന്ഥങ്ങളിലും…

1 hour ago

എപ്സ്റ്റയിൻ ഫയലിൽ നിന്ന് 68 ഫോട്ടോകൾ പുറത്തുവിട്ടു! ഞട്ടിക്കുന്ന വിവരങ്ങൾ എന്ത്? EPSTEIN FILES

മോദി സർക്കാർ രാജിവയ്ക്കുമെന്ന് പറഞ്ഞ് സന്തോഷിച്ച പ്രതിപക്ഷത്തിന് തിരിച്ചടി! എപ്സ്റ്റയിൻ ഫയലിൽ ഇന്ത്യയ്‌ക്കെതിരെ ഒന്നുമില്ല! 68 ഫോട്ടോഗ്രാഫുകൾ പുറത്ത് I…

1 hour ago

നേരം ഇരുട്ടി വെളുത്തപ്പോൾ അപ്രത്യക്ഷമായ ഗ്രഹം !17 കൊല്ലങ്ങൾക്ക് ശേഷം ഉത്തരം കണ്ടെത്തി ശാസ്ത്രലോകം

ഭൂമിയിൽ നിന്നും ഏകദേശം 25 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഫോമൽഹോട്ട് (Fomalhaut) എന്ന നക്ഷത്രത്തെ ചുറ്റിപ്പറ്റിയുള്ള പുതിയ കണ്ടെത്തലുകൾ…

1 hour ago