ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഭക്തജനങ്ങളുടെ ദർശനത്തിന്റെ സുതാര്യത നഷ്ടപ്പെടുത്തിക്കൊണ്ട് നൂറ്റാണ്ടുകളായി അനുഷ്ഠിച്ചു വന്നിരുന്ന ദർശന രീതി മാറ്റി മറിച്ചിരിക്കുന്ന ഭരണസമിതി നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് ദർശന രീതി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ശ്രീ പത്മനാഭസ്വാമി ഭരണസമിതി ചെയർമാന് ബിഎംഎസ്, കർമ്മചാരി സംഘിന്റെ പോഷക സംഘടനയായ ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര കർമ്മചാരി സംഘ് കത്ത് നൽകി. സംഘടനയെ പ്രതിനിധീകരിച്ച് ബിഎംഎസ്, കർമ്മചാരി സംഘിന്റെ അദ്ധ്യക്ഷൻ ബാബിലു ശങ്കറാണ് കത്ത് നൽകിയത്
ഭഗവാന്റെ തിരുമുഖം കണ്ട് ശേഷം നാഭി കണ്ട് ശേഷം തൃപ്പാദം കണ്ടു ഒറ്റക്കൽ മണ്ഡപത്തിൽ നിന്ന് തൊഴുതിറങ്ങുന്നതായിരുന്നു നൂറ്റാണ്ടുകളായി അനുഷ്ഠിച്ചു വന്നിരുന്ന ദർശന രീതിയെ കാൽപാദം കണ്ട് ഏറ്റവും ഒടുവിൽ തിരുമുഖം കണ്ടു പുറത്തിറങ്ങുന്ന ദർശന രീതിയാക്കി പൊളിച്ചെഴുതിയിരിക്കുകയാണ് ഭരണസമിതി.
ഭഗവാൻ്റെ കാൽപാദം വഴി കയറുമ്പോൾ ഭഗവാനായി കൊണ്ടുവരുന്ന നിവേദ്യങ്ങൾ നിർമാല്യമായി മാറുകയാണ് . ആചാരപ്രകാരം നിർമാല്യമായി മാറുന്ന എന്ത് സാധനനങ്ങളായാലും ആയത് ഒരിക്കലും ഭഗവാന് നിവേദിക്കനോ,ഉപയോഗിക്കാനോ, ചാർത്താനോ സാധിക്കില്ല. കൂടാതെ ദർശനം മാറ്റുന്നത് സംബന്ധിച്ച് ക്ഷേത്രത്തിലെ പെരിയ നമ്പിയും, കീഴ്ശാന്തിമാരും ഭരണസമിതിയോട് എതിർപ്പ് രേഖപ്പെടുത്തിയെങ്കിലും അയത് മറികടന്നാണ് ഇപ്രകാരം ഭരണസമിതി ദർശനം പുനർക്രമീകരിച്ചത്. കൂടാതെ ഇപ്രകാരം ചെയ്താൽ അത് അപ്രദക്ഷിണം ആകും.
നൂറ്റാണ്ടുകളായി അനുഷ്ഠിച്ചു വന്നിരുന്ന ദർശന രീതി മാറ്റുന്നതിനെ എതിർക്കുന്ന കത്തിൽ ഭരണസമിതിയോട് നാല് ചോദ്യങ്ങളും ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര കർമ്മചാരി സംഘ് ഉന്നയിച്ചിട്ടുണ്ട് .
കത്തിന്റെ പൂർണ്ണ രൂപം ചുവടെ
ശ്രീപത്മനാഭസ്വാമി ശ്രീബലിക്ക് പുറത്തിറങ്ങുന്നത് വടക്കേ നടവഴിയും ശ്രീബലി കഴിഞ്ഞ് തിരികെ കയറുന്നത്. നരസിംഹ സ്വാമിയുടെ തെക്കേ നടവഴിയുമാണ്. കാലാകാലങ്ങളായി മേൽപ്പറഞ്ഞ പ്രകാരം തന്നെയാണ് ഭക്തജനങ്ങളും ദർശനം നടത്തിവന്നിരുന്നത്. പിന്നെ എപ്രകാരമാണ് വടക്കുവഴി കയറി കാൽപാദം കണ്ട് തെക്കുവഴി ഇറങ്ങുന്ന പുതിയ ദർശന രീതി ആരംഭിക്കുന്നത്.
അങ്ങനെയാണെങ്കിൽ ഭരണസമിതിയോട് ചോദ്യം ?
മേൽപറഞ്ഞ ചോദ്യങ്ങൾക്ക് ഉടനടി മറുപടി നൽകിയില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന വിവരം അറിയിക്കുന്നു.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…