റെക്കോർഡ് ഭേദിച്ച് 72,000 നിലവാരത്തിനടുത്തെത്തിയതിന് പിന്നാലെ ആയിരം പോയിന്റിലേറെ തകര്‍ന്ന് നഷ്ടത്തിലേക്ക് കൂപ്പ് കുത്തി സെന്‍സെക്‌സ്. നിഫ്റ്റി 300 പോയന്റോളം നഷ്ടത്തിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ഉയര്‍ന്ന നിലവാരത്തിലെത്തിയ വിപണിയില്‍നിന്ന് ലാഭമെടുപ്പ് വ്യാപകമായതാണ് രണ്ട് സൂചികകളെയും പിന്നോട്ടടിച്ചത്. സെന്‍സെക്‌സ് 930.88 പോയന്റ് താഴ്ന്ന് 70,506.31ലും നിഫ്റ്റി 302.90 പോയന്റ് നഷ്ടത്തില്‍ 21,150.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്
നിഫ്റ്റി മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകൾ രണ്ട് ശതമാനത്തോളം ഇടിഞ്ഞു.അതേസമയം എഫ്എംസിജി സൂചിക മാത്രമാണ് നേട്ടത്തില്‍ പിടിച്ചുനിന്നത്. ബാങ്ക്, ഐടി സൂചികകളും 0.50 ശതമാനം നഷ്ടം നേരിട്ടു. ഓട്ടോ, മീഡിയ, മെറ്റല്‍, പൊതുമേഖല ബാങ്ക്, റിയാല്‍റ്റി ഓഹരികളും തകര്‍ച്ച നേരിട്ടു.
അതേസമയം ഏഷ്യന്‍ സൂചികകള്‍ നേട്ടത്തിലാണ് വ്യാപാരം നടന്നത്. ജപ്പാന്റെ നിക്കി 225 പോയന്റ് ഉയര്‍ന്നു. അമേരിക്കയിലെ (രണ്ട് വര്‍ഷത്തെ) കടപ്പത്ര ആദായത്തില്‍ ഒരു ശതമാനത്തോളം കുറവുണ്ടായതാണ് ആഗോള വിപണി നേട്ടമാക്കിയത്.
ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…
തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി…