കാഞ്ഞിരപ്പള്ളി : പാറത്തോട് പഞ്ചായത്തിലെ ഇടക്കുന്നത്ത് കാടിറങ്ങിയ കാട്ടുപോത്തിനെ 3 ദിവസം രാത്രിയും പകലും അരിച്ചു പെറുക്കിയിട്ടും പൊടിപോലും കണ്ടെത്താനായില്ല. പോത്ത് വനാതിർത്തിയിൽ എത്തിയിട്ടുണ്ടാകുമെന്നാണ് വനം വകുപ്പ് അഭിപ്രായപ്പെടുന്നത്.
കഴിഞ്ഞ മാസം 28നാണ് ഇടക്കുന്നം സിഎസ്ഐ പള്ളി മേഖലയിലാണ് കാട്ടുപോത്ത് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. രാവിലെ ജനവാസ മേഖലയിൽ കണ്ട പോത്തിനെ നാട്ടുകാർ ഓടിച്ചു വിടാൻ പഠിച്ച പണി പതിനെട്ടു പയറ്റിയിട്ടും പോത്തിന് ഒരു കുലുക്കവുമുണ്ടായില്ല.പിന്നീട് രാത്രി എട്ടരയോടെ പുരയിടത്തിലെ കിണറ്റിൽ പോത്ത് വീണു. പിറ്റേന്നു രാവിലെ വനം വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു കിണറിന്റെ ഒരുവശം ഇടിച്ചു താഴ്ത്തി പോത്തിനെ കരയ്ക്കു കയറ്റി. ശേഷം വെടിയുതിർത്തു ശബ്ദമുണ്ടാക്കി വിരട്ടിയോടിച്ചു. പിറ്റേന്ന് പോത്ത് വനാതിർത്തിയിലെത്തിയതായും വനം വകുപ്പ് അറിയിച്ചു. എന്നാൽ ഇക്കഴിഞ്ഞ 6 ന് വൈകിട്ട് ആറരയോടെ ഏതാനും കിലോമീറ്റർ മാറി വാക്കപ്പാറയിൽ പ്രത്യക്ഷപ്പെട്ട പോത്ത് യുവാവിനെ ആക്രമിച്ചു. ഈ പോത്ത് കിണറ്റിൽ വീണ കാട്ടുപോത്തു തന്നെയാണു സംശയിക്കുന്നു.
കഴിഞ്ഞ 2 ദിവസമായി വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് റിലേ പട്രോളിങ്ങും നടത്തിയിട്ടും പോത്തിനെ കഴിഞ്ഞില്ല. മരങ്ങൾ തിങ്ങി നിൽക്കുന്ന പ്രദേശങ്ങളായതിനാൽ ഡ്രോൺ ഉപയോഗിച്ചു തിരയുന്നത് പ്രാവർത്തികമല്ലെന്ന് എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫിസർ ബി.ആർ. ജയൻ പറഞ്ഞു.
പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിന്റെ കാർ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു. പരിശോധനയിൽ കാറിന്റെ സീറ്റിൽ രക്തക്കറ…
എൻജിനിൽ തീ കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തിരമായി തിരിച്ചിറക്കിയ ബെംഗളൂരു-കൊച്ചി എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെ യാത്രക്കാർക്ക് കൊച്ചിയിലേക്ക് തിരിക്കാന്‍ ഒരുക്കിയ…
ഗുണ്ടകൾക്കെതിരേ മൂന്നുദിവസമായി സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയിൽ അറസ്റ്റിലായത് 5,000 പേർ. ഗുണ്ടകൾക്കെതിരായ ഓപ്പറേഷൻ ആഗ്, ലഹരിമാഫിയകൾക്കെതിരേയുള്ള പരിശോധനയായ ഡി-ഹണ്ട്…
അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ…
ഇന്നലെ വൈകുന്നേരവും രാത്രിയും പെയ്ത കനത്ത മഴയിൽ ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളം കയറി.തമ്പാനൂർ ജംഗ്ഷനിൽ അടക്കം വെള്ളക്കെട്ടുമൂലം ജനം…
മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !