അലനല്ലൂർ: കച്ചേരിപ്പറമ്പ് മേഖലയില്‍ കാട്ടാനശല്യവും രൂക്ഷമാവുന്നു. തിരുവിഴാംകുന്ന് കച്ചേരിപ്പറമ്പില്‍ വീണ്ടും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. താളിയില്‍ ഇപ്പു, അബ്ദുകുട്ടി എന്നിവരുടെ കായ്ഫലമുള്ള നിരവധി തെങ്ങുകളാണ് ഒറ്റരാത്രി കൊണ്ട് കാട്ടാന നശിപ്പിച്ചത്. പിലാച്ചുള്ളി പാടത്ത് ശനിയാഴ്ച രാത്രിയിലാണ് കാട്ടാനയിറങ്ങിയത്. വലിയ സാമ്പത്തിക നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായിരിക്കുന്നത്. കൃഷിനാശമുണ്ടായ സ്ഥലം മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് സന്ദര്‍ശിച്ചു.
ഒരാഴ്ച മുമ്പും പിലാച്ചുള്ളി പാടത്തെത്തിയ കാട്ടാനക്കൂട്ടം വന്‍തോതില്‍ കൃഷി നശിപ്പിച്ചിരുന്നു. സൈലന്റ് വാലി വനമേഖലയില്‍ നിന്നെത്തിയ കുട്ടിയാനകള്‍ ഉള്‍പ്പെട്ട ഇരുപതംഗ സംഘം മേഖലയില്‍ ഭീതി പരത്തിയിരുന്നു. പാണക്കാടന് റിസര്‍വ് വനത്തില്‍ തമ്പടിച്ചിരുന്ന ഇവയെ വനപാലകര്‍ കാട്ടിലേക്ക് തുരത്തുകയായിരുന്നു.
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…