മൂന്നാര്‍: ആനമുടിചോല ദേശീയോദ്യാനത്തില്‍ കാട്ടുതീ പടരുന്നു. മൂന്ന് ദിവസത്തിനിടെ 50 ഹെക്ടറോളം ഭൂമിയിലെ ജൈവവൈവിധ്യങ്ങള്‍ കത്തിനശിച്ചു. കാട്ടുതീ പടരുന്നത് വന്യമൃഗങ്ങള്‍ക്കടക്കം ഭീഷണിയാണ്. സമീപവാസികള്‍ ഉപജീവനത്തിനായി വളര്‍ത്തിയിരുന്ന കോഴി, ആട്, പശു എന്നിവയും തീയില്‍ പെട്ടു.
ദേശീയോദ്യാനത്തിന്റെ ഭാഗമായ മന്നവന്‍ചോലയ്ക്ക് സമീപമാണ് നിലവില്‍ തീപടരുന്നത്. അഗ്നിശമന സേനയ്ക്ക് എത്തിപ്പെടാന്‍ സാധിക്കാത്തതിനാല്‍ തീ പടരുന്നത് നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടില്ല.
ഫയര്‍ബ്രേക്കുള്‍പ്പെടെ ഒരുക്കി ദേശീയോദ്യാനത്തിലേക്ക് തീ പടരുന്നത് ഒഴിവാക്കാനാണ് വനംവകുപ്പ് അധികൃതര്‍ ശ്രമിക്കുന്നത്. വനപാലകരും ട്രൈബല്‍ വാച്ചര്‍മാരുമടക്കം 50 ല്‍ അധികം ആളുകളാണ് ഇതിനായുള്ളത്. നാട്ടുകാരുടെ അടിയന്തര സഹായവും വനംവകുപ്പ് തേടിയിട്ടുണ്ട്. മൂന്നുദിവസമായി മലമടക്കുകളെ തീ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്.
കൊച്ചി ;കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍…
തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം - ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു. മുൻജില്ലാകളക്ടറും…
ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഭാരതം മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ്…