തിരുവനന്തപുരം: അശ്ലീല സൈറ്റിൽ യുവതിയുടെ ഫോട്ടോയും ഫോൺ നമ്പറും അപ്‌ലോഡ് ചെയ്ത സംഭവത്തിൽ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന യുവാവിന്റെ വീട്ടില്‍ പോലീസ് തെളിവെടുപ്പ് നടത്തി. യുവാവിന്റെ വീട്ടിൽ നിന്നും ലാപ്‌ടോപ്പും മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തു. ഇവ പരിശോധിക്കാൻ ഫോറന്‍സിക് വിദഗ്ധര്‍ക്ക് കൈമാറി.
യുവാവിന്റെ വീട്ടിലെത്തി പോലീസും സൈബര്‍ വിദഗ്ധരും നടത്തിയ രണ്ടര മണിക്കൂര്‍ നീണ്ട തെളിവെടുപ്പിനു ശേഷമാണ് കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക് ഉൾപ്പെടെയുള്ള ഉപകരണങ്ങള്‍ കണ്ടെടുത്തതും അവ പരിശോധനക്കായി കൊണ്ടുപോയതും. . സംഭവത്തില്‍ എട്ടുപേര്‍ക്കെതിരെ കാട്ടാക്കട പോലീസ് എഫ് ഐ.ആര്‍ ഇട്ടിരുന്നു. ഇവരിൽ ഒരാളാണ് തന്റെ ഫോട്ടോയും നമ്പറും സൈറ്റിൽ അപ്‌ലോഡ് ചെയ്തതെന്ന് യുവതി പരാതിയിൽ പറയുന്നുണ്ട്. ഇവർ എട്ടുപേരുടെയും മൊബൈൽ ഫോണുകൾ പോലീസ് കസ്റ്റഡിയിലാണ്. വിശദമായ പരിശോധനയ്ക്ക് ശേഷമേ ഇവരിൽ ആരാണ് പ്രതിയെന്ന് കണ്ടെത്താനാവു എന്നാണ് പോലീസ് പറയുന്നത്.
കണ്ണൂർ: എയർ ഹോസ്റ്റസുമാരെ ഉപയോഗിച്ചുള്ള സ്വർണ്ണക്കടത്തിൽ കൂടുതൽ വിമാനത്താവളങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് ഡി ആർ ഐ. തിരുവനന്തപുരം, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിലേക്കാണ്…
ലക്‌നൗ: മോദി സർക്കാർ തന്നെ വീണ്ടും അധികാരത്തിലേറുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ…
ദസോൾട്ട് റഫാൽ vs ചെങ്ഡു J-20 ! ആരാണ് മികച്ചത് ? |CHINA J20|
ദില്ലി: എക്‌സിറ്റ് പോൾ ടെലിവിഷൻ ചർച്ചകളിൽ പങ്കെടുക്കേണ്ടതില്ലെന്ന കോൺഗ്രസ് പാർട്ടിയുടെ തീരുമാനത്തെ പരിഹസിച്ച് ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ രംഗത്ത്.…
ബെംഗളൂരു: തെരഞ്ഞെടുപ്പും വോട്ടെണ്ണലും കണക്കിലെടുത്ത് ഇന്ന് മുതൽ അടുത്ത അഞ്ച് ദിവസത്തേക്ക് മദ്യവില്‍പ്പന നിരോധിച്ച് കർണാടക. നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിന്റെ…
കന്യാകുമാരി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കന്യാകുമാരിയിലെ ധ്യാനം ഇന്ന് അവസാനിക്കും. വൈകീട്ട് മൂന്നരയ്ക്ക് ധ്യാനം അവസാനിപ്പിക്കുന്ന മോദി കന്യാകുമാരിയിൽ നിന്ന് ഹെലികോപ്റ്റർ…