തിരുവനന്തപുരം : മുന്‍ മിസോറാം ഗവര്‍ണറും, ബിജെപി നേതാവുമായ കുമ്മനം രാജശേഖരനെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്ന് പുറത്താക്കിയതായി കൈരളി ടിവിയില്‍ വ്യാജവാര്‍ത്ത. കുമ്മനത്തിന് പകരം ഇപ്പോള്‍ കമ്മിറ്റി ഓഫീസിലെ മുറിയില്‍ താമസിക്കുന്നത് തിരുവനന്തപുരം ജില്ലാപ്രസിഡന്റ് വി വി രാജേഷിന്റെ ഡ്രൈവറാണെന്നും കൈരളി തട്ടി വിട്ടു.എന്നാല്‍ ഇത് തെറ്റായ പ്രചരണമാണെന്നും എത്രയും വേഗം കൈരളി ഈ വാര്‍ത്ത തിരുത്തി നല്‍കണമെന്നും കുമ്മനം ഫേസ്ബുക്കില്‍ പോസ്റ്റിലൂടെ വ്യക്തമാക്കി. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ ചികിത്സാര്‍ത്ഥം,താന്‍ പന്തളത്തെ ആയുര്‍വ്വേദ ആശുപത്രിയില്‍ എത്തിയതാണെന്നും അവിടെ തന്നെ വിശ്രമിക്കുകയായിരുന്നുവെന്നും കുമ്മനം പറഞ്ഞു. ഇപ്പോള്‍ താന്‍ ചെങ്ങന്നൂര്‍ കാര്യാലയത്തില്‍ വിശ്രമിക്കുകയാണെന്നും ഇക്കാര്യങ്ങള്‍ തന്നോട് ചോദിച്ചാല്‍ താന്‍ തന്നെ വ്യക്തമാക്കുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തന്റെ പ്രവര്‍ത്തനകേന്ദ്രം ഇപ്പോഴും തിരുവനന്തപുരം തന്നെയാണ്,ബിജെപി ഓഫീസ് തന്റെ കുടുംബ വീടാണെന്നും പാര്‍ട്ടി അദ്ധ്യക്ഷനാണ് തന്റെ കുടുംബനാഥനെന്നും കുമ്മനം രാജശേഖരന്‍ വിശദീകരിച്ചു. ലോക്ക്ഡൗണിന് ശേഷം തിരുവനന്തപുരത്ത് പാര്‍ട്ടി ആസ്ഥാനത്തേക്ക് താന്‍ മടങ്ങി വരുമെന്നും കുമ്മനംരാജശേഖരന്‍ വ്യക്തമാക്കി.
ഇസ്ലാമിസ്റ്റും വർഗീയ പരാമർശങ്ങളിലൂടെ കുപ്രസിദ്ധനുമായ സാക്കിർ നായിക്കിനെ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പാകിസ്ഥാൻ മൗലവി. സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ച…
പാക് ജനത ഭാരതത്തിനോടൊപ്പം ചേരുന്നു... ഇനി നടക്കാൻ പോകുന്നത് എന്ത്? |INDIA
കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ ആദ്യ അറസ്റ്റ്. കേസിലെ പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷാണ് അറസ്റ്റിലായത്. രാഹുലിന്…
ലക്നൗ : സമാജ്‌വാദി പാർട്ടിയും കോൺഗ്രസും ഉൾപ്പെട്ട ഇൻഡി മുന്നണി അധികാരത്തിൽ വന്നാൽ അവർ രാമക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്ന്പ്രധാനമന്ത്രി…
കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ | nirmala sitharaman
സോളാർ കേസ് സിപിഎം, കോൺഗ്രസിന് വേണ്ടി ഒത്തുതീർപ്പാക്കിയെന്ന ജോൺ മുണ്ടക്കയത്തിൻ്റെ വെളിപ്പെടുത്തൽ സംസ്ഥാനത്തെ ഒത്തുതീർപ്പ് രാഷ്ട്രീയത്തിൻ്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന…