ദില്ലി: 20 ലക്ഷം കോടിയുടെ പാക്കേജ് സമൂഹത്തിന്റെ സമഗ്രവികസനത്തിനെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. സ്വയംപര്യാപ്ത, സ്വയം ആര്‍ജ്ജിത ഭാരതമാണ് ലക്ഷ്യം. ആഴത്തിലുള്ള പഠനത്തിനുശേഷമാണ് സാമ്പത്തിക പാക്കേജ് തയാറാക്കിയതെന്നും ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ചെറുകിട ഇടത്തരം മേഖലകളെ (എംഎസ്എംഇ) ഉണര്‍ത്താന്‍ സാമ്പത്തിക പാക്കേജില്‍ കൈയയച്ച് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് മൂന്ന് ലക്ഷം കോടി ഈടില്ലാ വായ്പ നല്‍കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.
നാല് വര്‍ഷ കാലാവധിയിലാണ് വായ്പ. തിരിച്ചടവിന് ഒരു വര്‍ഷം മൊറട്ടോറിയമുണ്ട്. 100 കോടി വരെ വിറ്റുവരവുള്ള 45 ലക്ഷം സംരംഭങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. ഒക്ടോബര്‍ 31 വരെ വായ്പയ്ക്ക് അപേക്ഷിക്കാം.
മറ്റ് പ്രധാനപ്പെട്ട തീരുമാനങ്ങൾ:
ചെറുകിട വ്യവസായങ്ങളുടെ നിക്ഷേപപരിധി ഉയര്‍ത്തും.
200 കോടി രൂപ വരെയുള്ള പദ്ധതികള്‍ക്ക് ആഗോള ടെന്‍ഡര്‍ ഇല്ല
തകര്‍ച്ച നേരിട്ട ചെറുകിട വ്യവസായങ്ങള്‍ക്ക് 20,000 കോടി
പണലഭ്യത ഉറപ്പാക്കാനായി 15 നപടികള്‍
പിഎഫ് സഹായം മൂന്ന് മാസത്തേക്ക് കൂടി
പ്രാദേശിക ബ്രാന്‍ഡുകള്‍ക്ക് ആഗോളവിപണി കണ്ടെത്തും
20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജാണ് പ്രധാനമന്ത്രി ചൊവ്വാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രഖ്യാപിച്ചത്. ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ എന്ന പേരിലായിരിക്കും ഈ പാക്കേജ് അറിയപ്പെടുന്നത്. കര്‍ഷകര്‍, തൊഴിലാളികള്‍, ഇടത്തരക്കാര്‍, മത്സ്യത്തൊഴിലാളികള്‍, വ്യവസായികള്‍ തുടങ്ങി എല്ലാവര്‍ക്കും ഗുണകരമാകുന്ന പാക്കേജാണ് ഇതെന്ന് പ്രധാനമന്ത്രി സൂചന നല്‍കിയിരുന്നു.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…