“ഒരേയൊരു മകനെ നഷ്ടപ്പെട്ടതിൽ വിഷമമുണ്ട്, അതേസമയം, അവൻ സ്വന്തം രാജ്യത്തിന് വേണ്ടിയാണ് ജീവൻ വെടിഞ്ഞത് എന്നത് അഭിമാനം നൽകുന്നു “
നെഞ്ചുപിടയുന്ന വേദനയിലും ബി മഞ്ജുള ഇതുപറയുന്നതു അഭിമാനത്തോടെയാണ്. ഇന്ത്യ-ചൈന അതിർത്തിയിൽ കൊല്ലപ്പെട്ട സൈനികൻ കേണൽ ബി.സന്തോഷ് ബാബുവിന്റെ മാതാവാണ് മഞ്ജുള. ഒരു പ്രമുഖ വാർത്താ ഏജൻസിയോട് പ്രതികരിക്കുകയായിരുന്നു അവർ.
ഞായറാഴ്ചയാണ് അവസാനമായി മകനോട് സംസാരിച്ചത്. ആ പ്രദേശത്ത് നിന്നും പുറത്തുവരുന്ന സംഘർഷങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ റിപ്പോർട്ടുകളൊന്നും വിശ്വസിക്കേണ്ടെന്നും യഥാർഥ സ്ഥിതി വ്യത്യസ്തമാണ് എന്നാണ് സന്തോഷ് പറഞ്ഞത്- മജ്ഞുള കൂട്ടിച്ചേർത്തു.
16 ബിഹാർ റെജിമെന്റിൽ നിന്നുള്ള ഉദ്യോഗസ്ഥനാണ് കേണൽ സന്തോഷ് ബാബു. ഒന്നരവർഷമായി ഇന്ത്യ-ചൈന അതിർത്തിയിലാണ് സേവനം ചെയ്തിരുന്നത്. ഹൈദരാബാദിലേക്ക് സ്ഥലമാറ്റം ലഭിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് സംഘർഷത്തിൽ കൊല്ലപ്പെട്ടത്.
ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…
തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി…