ദില്ലി: റസാക്കർ സിനിമയുടെ നിർമ്മാതാവ് ഗുഡുരു നാരായണ റെഡ്ഡിക്ക് സുരക്ഷ ഏർപ്പെടുത്തി കേന്ദ്ര ആഭ്യന്തര വകുപ്പ്. അജ്ഞാതരിൽ നിന്നും ധാരാളം ഭീഷണി കോളുകൾ വരുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി നാരായണ റെഡ്ഡി കേന്ദ്ര ആഭ്യന്തര വകുപ്പിന് പരാതി നൽകിയിരുന്നു.
തനിക്ക് ഇതുവരെ 1100 ഭീഷണി കോളുകൾ ലഭിച്ചതായും അദ്ദേഹം പരാതിയിൽ പറയുന്നു. തുടർന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, നാരായണ റെഡ്ഡിക്ക് സുരക്ഷയ്‌ക്കായി സിആർപിഎഫ് ജവാൻമാരെ അനുവദിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്.
തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് റിലീസ് ചെയ്യാനിരുന്ന ചിത്രം ചില കാരണങ്ങളാൽ മാറ്റിവെയ്‌ക്കുകയും ഒടുവിൽ ഈ മാസം 15ന് പ്രേക്ഷകർക്ക് മുന്നിലെത്തുകയും ചെയ്തു. യാത സത്യനാരായണ സംവിധാനം ചെയ്ത ഈ ചിത്രം ഹൈദരാബാദിന്റെ വിമോചന സമരത്തെയും അക്കാലത്തുണ്ടായ ഹിന്ദു വേട്ടയേയുമാണ് പ്രതിപാദിക്കുന്നത്.
തെളിവ് കാണിച്ചിട്ട് വേണം വീരവാദം മുഴക്കാൻ ; അമേരിക്കയെ വലിച്ചുകീറി റഷ്യ
ലക്‌നൗ : കോൺഗ്രസ് നേതാവ് സാം പിത്രോദയുടെ വിവാദ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസ്…
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രതിയായ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ നടപടികൾ വേഗത്തിലാക്കാൻ ഇഡി. കേസിൽ ഇഡി…
തിരുവനന്തപുരം : ഇക്കൊല്ലത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലവും പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പൊതു…
മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ എസ്ബിഐ നേടിയ അറ്റാദായം 20,698 കോടി രൂപ. കഴിഞ്ഞ കൊല്ലത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 24…
തിരുവനന്തപുരം: അരളിപ്പൂവില്‍ നിന്നുള്ള വിഷമേറ്റ് യുവതി മരിച്ചുവെന്ന സംശയം ശക്തമാകുന്ന പശ്ചാത്തലത്തില്‍ നിര്‍ണായക തീരുമാനവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇനി…