ദില്ലി: റസാക്കർ സിനിമയുടെ നിർമ്മാതാവ് ഗുഡുരു നാരായണ റെഡ്ഡിക്ക് സുരക്ഷ ഏർപ്പെടുത്തി കേന്ദ്ര ആഭ്യന്തര വകുപ്പ്. അജ്ഞാതരിൽ നിന്നും ധാരാളം ഭീഷണി കോളുകൾ വരുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി നാരായണ റെഡ്ഡി കേന്ദ്ര ആഭ്യന്തര വകുപ്പിന് പരാതി നൽകിയിരുന്നു.
തനിക്ക് ഇതുവരെ 1100 ഭീഷണി കോളുകൾ ലഭിച്ചതായും അദ്ദേഹം പരാതിയിൽ പറയുന്നു. തുടർന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, നാരായണ റെഡ്ഡിക്ക് സുരക്ഷയ്‌ക്കായി സിആർപിഎഫ് ജവാൻമാരെ അനുവദിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്.
തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് റിലീസ് ചെയ്യാനിരുന്ന ചിത്രം ചില കാരണങ്ങളാൽ മാറ്റിവെയ്‌ക്കുകയും ഒടുവിൽ ഈ മാസം 15ന് പ്രേക്ഷകർക്ക് മുന്നിലെത്തുകയും ചെയ്തു. യാത സത്യനാരായണ സംവിധാനം ചെയ്ത ഈ ചിത്രം ഹൈദരാബാദിന്റെ വിമോചന സമരത്തെയും അക്കാലത്തുണ്ടായ ഹിന്ദു വേട്ടയേയുമാണ് പ്രതിപാദിക്കുന്നത്.