മലപ്പുറം: റിപബ്ലിക് ദിനത്തിൽ കാട്ടാനയുടെ കുത്തേറ്റ് കൊല്ലപ്പെട്ട ചോലനായ്ക്ക മൂപ്പൻ കരിമ്പുഴ മാതന്റെ കുടുംബത്തിന് നഷ്ടപരിഹാരം. 11 ലക്ഷം രൂപയും ഐടിഡിപി രണ്ട് ലക്ഷവുമാണ് വനംവകുപ്പ് നഷ്ടപരിഹാരം നൽകുന്നത്. നേരത്തെ തന്നെ വനത്തിൽ താമസിക്കുന്ന എല്ലാ കുടുംബങ്ങളെയും ഇൻഷുർ ചെയ്തിട്ടുണ്ട്. ഇതേത്തുടർന്ന് ഈ തുകയും മാതന്റെ കുടുംബത്തിന് ലഭിക്കും.
അതേസമയം മരണാനന്തര ചടങ്ങുകൾക്കുള്ള ചെലവ് വനംവകുപ്പ് കൈമാറി. മാത്രമല്ല ബുധനാഴ്ചകളിൽ റേഷൻ വാങ്ങാൻ മാഞ്ചീരിയിലെത്തുന്ന ചോലനായ്ക്കർക്ക് തണ്ടർബോൾട്ടിന്റെ സുരക്ഷാ സംവിധാനം ഉറപ്പാക്കും.
അടുത്തിടെയായി കാട്ടാനശല്യം രൂക്ഷമായ ഭാഗങ്ങളിൽ വനം വകുപ്പിന്റെ നേതൃത്വത്തിൽ വാച്ചർമാരുടെ സേവനവും കാര്യക്ഷമമാക്കും. വനവിഭവങ്ങൾ ശേഖരിക്കാൻ സംഘമായേ പോകാവൂയെന്ന് നിർദ്ദേശം നൽകി. കൂടാതെ ചോലനായ്ക്കർക്കുള്ള ഭക്ഷ്യവസ്തുക്കൾ അവർ താമസിക്കുന്ന ഇടങ്ങളുടെ കൂടുതൽ അടുത്തേക്ക് എത്തിക്കും.
മാത്രമല്ല ആനകൾക്ക് സുഗമമായി സഞ്ചരിക്കാൻ ആനത്താരകൾ പുനഃസ്ഥാപിക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം മാതൻ പതിനേഴ് വർഷം മുമ്പ് റിപ്പബ്ലിക്ക് ദിന ചടങ്ങിൽ രാഷ്ട്രപതിയുടെ ക്ഷണപ്രകാരം ദില്ലിയിൽപോയി പങ്കെടുത്തിരുന്നു. എന്നാൽ അത്രയും ഭാഗ്യവാനായ മാതൻ അതേ റിപ്പബ്ലിക്ക് ദിനത്തിലാണ് കാട്ടാനയുടെ കുത്തേറ്റ് മരിച്ചത്.
അന്നേ ദിവസം രാവിലെ മാഞ്ചീരിയിലേക്ക് പോകുമ്പോഴാണ് പാണപ്പുഴ വാൾക്കെട്ട് ഭാഗത്തു വെച്ച് മാതനെ കാട്ടാന ആക്രമിച്ചത്. സാധാരണ എല്ലാ ബുധനാഴ്ചയും വനം വകുപ്പും ഐ ടി ഡി പി യും ചേർന്ന് ഇവർക്ക് ആവശ്യ ഭക്ഷ്യവിഭവങ്ങൾ മാഞ്ചീരി കോളനിയിൽ എത്തിക്കാറുണ്ട്. ഇതേത്തുടർന്ന് പതിവു പോലെ ഇതു വാങ്ങാൻ രണ്ട് കുട്ടികൾക്കൊപ്പം വരുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. ഇതിനിടയിൽ കുട്ടികൾ ഓടി രക്ഷപ്പെടുകയയിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന ചാത്തൻ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. എന്നാൽ ഇയാൾ ഓടി രക്ഷപ്പെട്ടങ്കിലും മാതനെ രക്ഷപ്പെടുത്താനായില്ല.
ഇയാൾക്ക് പ്രായം കാരണം ഓടി രക്ഷപ്പെടാൻ കഴിയാത്തതിനെ തുടർന്ന് ആന കുത്തുകയായിരുന്നു. പിന്നീട് ചാത്തനെത്തി വിവരമറിയിച്ചതിനെ തുടർന്ന് കൂടുതൽ ആദിവാസികളും അധികൃതരും സ്ഥലത്തെത്തിയെങ്കിലും മൃതദേഹത്തിന് ചുറ്റും ആനക്കൂട്ടം തമ്പടിച്ചതിനാൽ മൃതദേഹം ആദ്യം മാറ്റാൻ സാധിച്ചിരുന്നില്ല.
മാത്രമല്ല ഈ സമയത്ത് ഭക്ഷ്യ വിതരണത്തിന് ശേഷം വനപാലകർ ഉൾപ്പെടെയുള്ളവർ മടങ്ങുകയും ചെയ്തിരുന്നു. ഇതോടെ പിന്നീട് നടത്തിയ തിരച്ചിലിലാണ് മാതനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകീട്ട് നാലോടെയാണ് കോളനി നിവാസികളിൽ നിന്നും വിവരം അറിഞ്ഞതെന്ന് കരുളായി റെയ്ഞ്ച് ഓഫിസർ നജ്മൽ അമീൻ പറഞ്ഞു. കരിക്കയാണ് ഭാര്യ.
കേന്ദ്ര ഏജൻസികൾ മണത്തറിഞ്ഞു ! എൻ ഐ എയും ഗുജറാത്ത് പോലീസും ചേർന്ന് ആക്രമണ പദ്ധതി തകർത്തു
ശാസ്ത്രജ്ഞരുടെ നിർദേശ പ്രകാരം ദിവസങ്ങളോളം കടലിനടിയിൽ താമസിച്ച് മുൻ നാവികസേനാ ഉദ്യോഗസ്ഥൻ. മൂന്ന് മാസത്തിലധികം കൃത്യമായി പറഞ്ഞാൽ 93 ദിവസമാണ്…
മുംബൈ : ലാഭ വിഹിതത്തിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി രാജ്യത്തെ ബാങ്കിംഗ് മേഖല. ചരിത്രത്തിൽ ആദ്യമായി ബാങ്കിംഗ് മേഖലയുടെ അറ്റാദായം…
ജെഫ് ബെസോസിന്റെ കമ്പനിയായ ബ്ലൂ ഒറിജിന്റെ ഏഴാമത്തെ ബഹിരാകാശ ദൗത്യം വിജയിച്ചതോടെ സ്പേസിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ പൗരനായി ആന്ധ്രപ്രദേശ് വിജയവാഡ…
ഇടി വെ-ട്ടി-യ-വ-നെ പാമ്പ് ക-ടി-ച്ചു എന്ന് പറഞ്ഞാൽ ഇതാണ് ; ദില്ലി മദ്യനയ കേസിനേക്കാൾ വലിയ ആഘാതം തന്നെയായിരിക്കും സ്വാതി…
ദില്ലി ; മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ ആം ആദ്മി പാർട്ടിക്കെതിരെ പുതിയ ആരോപണവുമായി ഇ.ഡി. 2014-2022…