തിരുവനന്തപുരം : ബസിൽ യാത്രചെയ്യവേ സഹയാത്രികനായ 13 വയസുകാരനായ വിദ്യാർത്ഥിയുടെ സ്വാകാര്യഭാഗത്ത് സ്പർശിച്ച ഭിന്നശേഷിക്കാരന് 3 വർഷം കഠിനതടവും 5,000 രൂപ പിഴയും കോടതി ശിക്ഷയായി വിധിച്ചു. തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എം.പി.ഷിബുവിന്റെതാണ് ഉത്തരവ്. 2021ൽ പാലോട് – പാരിപ്പള്ളി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിൽ വച്ചാണ് സംഭവം. സ്കൂളിൽനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പതിമൂന്നുകാരനാണ് അതിക്രമത്തിന് ഇരയായത്. സംഭവം നടന്നയുടൻ കുട്ടി അതിക്രമം ബസ് കണ്ടക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുകയും പാലോട് പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
ഒരു കാൽ മുറിച്ചു മാറ്റിയിട്ടുള്ള തനിക്ക് കാഴ്ചക്കുറവുണ്ടെന്നും മനഃപൂർവം സംഭവിച്ചതല്ലെന്നുമാണ് പ്രതി കോടതിയിൽ വാദിച്ചത്. എന്നാൽ, അന്നേ ദിവസം പ്രതി കൂട്ടിയെ പിന്തുടർന്നു വരികയായിരുന്നുവെന്നും കുട്ടി ആദ്യം യാത്ര ചെയ്ത ബസിലും പ്രതി ഉണ്ടായിരുന്നുവെന്നും കുട്ടിയുടെ അടുത്തുവന്ന് ഇരുന്നശേഷം പ്രതി ബോധപൂർവം കുട്ടിയുടെ സ്വകാര്യഭാഗത്ത് സ്പർശിക്കുകയാണുണ്ടായതെന്നും പ്രോസിക്യൂഷൻ വാദിച്ചു. .
രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|
ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന സ്ഥലം കണ്ടെത്തി. രക്ഷാപ്രവർത്തനത്തിന് സഹായിക്കാനെത്തിയ തുർക്കി സൈന്യത്തിന്റെ ഡ്രോണാണ്…
കൊച്ചി: എളമക്കര ലഹരിവേട്ട കേസിൽ അന്വേഷണം മോഡലിംഗ് രംഗത്തേക്ക്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ആറംഗ സംഘത്തിലെ മോഡൽ അൽക്ക ബോണിയുടെ…
ഭാരതം കുതിപ്പിൽ മുന്നോട്ട് !തിരിച്ചടി ഇറാഖിനും സൗദിക്കും
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കി വീണ്ടും ഒരു സിനിമ കൂടി അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. തെന്നിന്ത്യൻ താരം സത്യരാജാണ് മോദിയായി…
കോഴിക്കോട്: ഇടത് സഹയാത്രികയും അദ്ധ്യാപികയുമായ ദീപ നിശാന്ത് ആർ.എസ്.എസിന്റെ ഗണഗീതത്തിലെ വരികൾ ഫേസ്ബുക്ക് പോസ്റ്റിനോടൊപ്പം ഉൾപ്പെടുത്തിയതിൽ വിവാദം ഒഴിയുന്നില്ല. ഇടതു…