ദില്ലി: ദില്ലിയില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കത്തിയാക്രമണം. നാല് പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സമീപത്തെ മറ്റൊരു സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള പകയാണ് ആക്രമണത്തിന് കാരണം. ഈസ്റ്റ് ദില്ലിയിലെ മയൂര്‍ വിഹാറിലെ സര്‍വോദയബാല വിദ്യാലയത്തില്‍ പത്താം ക്ലാസ് പരീക്ഷ എഴുതി വീട്ടിലേക്ക് പോകാനൊരുങ്ങിയ വിദ്യാര്‍ത്ഥികളെ മറ്റൊരു സ്‌കൂളിലെ ഒരുസംഘം വിദ്യാര്‍ത്ഥികള്‍ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു. മറ്റുകുട്ടികളെ സാക്ഷിയാക്കിയായിരുന്നു ആക്രമണം. സ്വയം രക്ഷക്കായി വിദ്യാര്‍ത്ഥികള്‍ സമീപത്തെ പാര്‍ക്കിലേക്ക് ഓടിക്കയറിയെങ്കിലും പിന്നാലെ കൂടി നാല് പേരെയും കുത്തിവീഴ്ത്തുകയായിരുന്നെന്ന് സമീപത്തുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഗൗതം, റെഹാന്‍, ഫൈസാന്‍, ആയുഷ് എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.
ത്രിലോക്പുരിയിലെ ഗവ. ബോയ്സ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ഇവര്‍ പരീക്ഷക്കായി സര്‍വോദയ ബാലവിദ്യാലയ കേന്ദ്രത്തില്‍ എത്തിയതായിരുന്നു. മറ്റ് വിദ്യാര്‍ത്ഥികളെയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ലാല്‍ ബഹദൂര്‍ ശാസ്ത്രി ആശുപത്രിയിലാണ് കുട്ടികളെ എത്തിച്ചത്. കുട്ടികള്‍ക്ക് വലി. അളവില്‍ രക്തം നഷ്ടപ്പെട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. പാര്‍ക്കില്‍ പലയിടത്തും രക്തത്തിന്റെ അംശം പോലീസ് കണ്ടെത്തി. മൂന്ന് വിദ്യാര്‍ത്ഥികളുടെ നില ഗുരുതരമല്ല. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ ഒരു വിദ്യാര്‍ത്ഥിയെ എയിംസിലേക്ക് മാറ്റി.
സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വഴക്കുണ്ടായതുമായി ബന്ധപ്പെട്ട് പാണ്ഡവ് നഗര്‍ പൊലീസ് സ്റ്റേഷനിലേക്ക് മൂന്ന് തവണ ഫോണ്‍കോളുകള്‍ ലഭിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി. പ്രായപൂര്‍ത്തിയാകാത്ത നാല് കുട്ടികള്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണെന്ന് ദില്ലി പൊലീസ് ജില്ലാ പോലീസ് കമ്മീഷണര്‍ (ഡിസിപി) ഈസ്റ്റ് പറഞ്ഞു. അക്രമികളെ കണ്ടെത്താന്‍ സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…