എറണാകുളം: 42 ലക്ഷത്തോളം രൂപ വൈദ്യുതി ബിൽ കുടിശ്ശികയായതിനെത്തുടർന്ന് എറണാകുളം കളക്ടറേറ്റിൽ കെഎസ്ഇബി ഫ്യൂസ് ഊരി. രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് വൈദ്യുതി ഇല്ലെന്ന് മനസിലായി. യുപിഎസിന്റെ സഹായത്തോടെ കമ്പ്യൂട്ടറുകൾ പ്രവർത്തിപ്പിക്കുകയായിരുന്നു. സമയം കടന്നു പോയിട്ടും വൈദ്യുതി വരാത്തതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഫ്യൂസ് ഊരിയതാണെന്ന് മനസിലായത്. 30 ഓളം ഓഫീസുകളിലെ പ്രവർത്തനങ്ങളെയാണ് കെഎസ്ഇ6ബിയുടെ നടപടി ബാധിച്ചത്.
മൈനിംഗ് ആന്റ് ജിയോളജി, ഓഡിറ്റ് ഓഫീസ്, ജില്ലാ ലേബർ ഓഫീസ്, തുടങ്ങി 13 ഓഫീസുകളാണ് വൈദ്യുതി ബില്ലിൽ കുടിശ്ശിക വരുത്തിയത്. ഏറ്റവും കൂടുതൽ തുക അടയ്ക്കാനുള്ളത് വിദ്യാഭ്യാസ വകുപ്പാണ്. 92,000 രൂപയാണ് കുടിശ്ശിക ഇനത്തിൽ നൽകാനുള്ളത്. ഓരോ ഓഫീസിനും പ്രത്യേകം മീറ്ററുകളില്ല. ഇതിനാൽ ഫ്യൂസ് ഊരിയതോടെ 30 ഓളം ഓഫീസുകളുടെ പ്രവർത്തനം താറുമാറായി.
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ. പ്രതിനിധികളുടെ യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനുമായി…
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് നട്ടംതിരിയുന്ന സംസ്ഥാന സർക്കാരിന്റെ മുന്നിൽ വെല്ലുവിളിയാകുകയാണ് സംസ്ഥാന ജീവനക്കാരുടെ കൂട്ടവിരമിക്കൽ. 16000 ജീവനക്കാരാണ് ഈ മാസം…
ഉത്തർപ്രദേശിൽ വന്ന മാറ്റം വളരെ വലുത് യോഗി വേറെ ലെവൽ ,പ്രശംസിച്ച് പ്രധാനമന്ത്രി
ദില്ലി: ഭാരതത്തിന് കരുത്തേക്കാൻ തേജസ് എംകെ – 1 എ യുദ്ധവിമാനം എത്തുന്നു. ജൂലൈയോടെ യുദ്ധവിമാനം ലഭിക്കുമെന്ന് പ്രതിരോധ മന്ത്രാലയം…
ദില്ലി: മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച നടി രശ്മിക മന്ദാന…
രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു.കണക്കുകൾ പുറത്തുവിട്ട്നാഷണൽ സാമ്പിൾ സർവേ