71-phones-seized-from-prisons-in-five-years
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ നിന്ന് അഞ്ചു വർഷത്തിനിടെ പിടികൂടിയത് 71 മൊബൈൽ ഫോണുകളെന്ന് റിപ്പോർട്ട്. ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനി അടക്കമുള്ളവർ ജയിലിൽനിന്ന് ഫോണിലൂടെ മാഫിയാ സംഘങ്ങളെ വരെ നിയന്ത്രിക്കുന്നുവെന്നും ഇത്തരത്തിലുള്ളവരുടെ വരുമാനം വലിയ രീതിയിൽ വർധിക്കുന്നു എന്നുമാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്.
അതേസമയം തടവുകാരുടെ ഫോൺ കോൾ വിശദാംശങ്ങൾ ലഭിച്ചെങ്കിലും ഫോണുകൾ പിടിച്ചെടുക്കാനാകാത്ത നിരവധി സംഭവങ്ങളുണ്ട്. അതുകൂടി കൂട്ടുമ്പോൾ 2017നുശേഷം ജയിലിലെത്തിയ ഫോണുകളുടെ എണ്ണം 200 കടക്കുമെന്ന് അധികൃതർ പറയുന്നു. ഭൂരിപക്ഷം ഫോണുകളും വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലുകളിൽനിന്നാണ് പിടിച്ചെടുത്തത്. കൂടാതെ തിരുവനന്തപുരത്തെ വനിതാ ജയിലിൽനിന്ന് രണ്ടു ഫോൺ പിടികൂടി.
പവർ ബാങ്ക്, ബാറ്ററി, സിം കാർഡ്, ബ്ലൂടൂത്ത് ഇയർബഡ്, യുഎസ്ബി കേബിൾ, ഡാറ്റാ കേബിൾ, കാർഡ് റീഡർ തുടങ്ങിയവയും വിവിധ ജയിലുകളിൽനിന്ന് പിടിച്ചെടുത്തതായി ആഭ്യന്തരവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം സർക്കാർ നിർദേശപ്രകാരം, ജയിലിനുള്ളിലെ ഡ്യൂട്ടിക്കിടെ ജീവനക്കാരും ഫോൺ ഉപയോഗിക്കാൻ പാടില്ല. തടവുകാർക്ക് ജയിൽ അധികൃതർ ഒരുക്കിയ മുറിയിൽനിന്ന് ആഴ്ചയിൽ രണ്ടു ദിവസമാണ് ഫോൺ ചെയ്യാൻ അനുമതി. ഈ ഫോൺ സംസാരം റെക്കോർഡ് ചെയ്യും. കോഫെപോസ തടവുകാർക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ ഫോൺ ചെയ്യാം. കോവിഡ് കാരണം സന്ദർശനവിലക്കു വന്നതോടെ മാസം 450 രൂപയ്ക്ക് ഫോൺ വിളിക്കാം. നേരത്തെ ഇതു 250രൂപയായിരുന്നു. നേരത്തെ ഇതു 250രൂപയായിരുന്നു.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…