കാസർകോട്: പതിനാറുകാരിക്ക് സ്‌കൂട്ടർ ഓടിക്കാൻ നൽകിയ അമ്മയ്‌ക്കെതിരെ നടപടി. 25,000 രൂപ പിഴ വിധിച്ച് കോടതി. പിഴയെ കൂടാതെ കോടതി പിരിയും വരെ തടവ് ശിക്ഷയും വിധിച്ചു. കാസർകോട് ഉദിനൂർ സ്വദേശി എം ഫസീല(36)യ്‌ക്കാണ് കോടതി ശിക്ഷ വിധിച്ചത്. കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.
2020 മാർച്ചിനാണ് സംഭവം നടക്കുന്നത്. പോലീസ് സംഘം നടത്തിയ വാഹനപരിശോധനയ്‌ക്കിടെ 16-കാരി ഓടിച്ചുവന്ന സ്‌കൂട്ടർ പിടികൂടുകയായിരുന്നു. വടക്കേ തൃക്കരിപ്പൂർ സമീപത്ത് നിന്നാണ് സ്‌കൂട്ടർ പിടികൂടിയത്. പോലീസ് ചോദ്യം ചെയ്തതോടെ ഫസീലയാണ് സ്‌കൂട്ടർ ഓടിക്കാൻ നൽകിയതെന്ന് പെൺകുട്ടി പറഞ്ഞു. തുടർന്നാണ് പോലീസ് ഫസീലയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയതാണെന്ന മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകൻ ജോൺ മുണ്ടക്കയത്തിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ വിശദീകരണവുമായി ചെറിയാൻ ഫിലിപ്പ്. സമരം ഒത്തുതീര്‍പ്പാക്കാൻ…
ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ഫണ്ട് സ്വന്തം പാര്‍ട്ടിക്കാര്‍ മുക്കിയെന്ന ആരോപണവുമായി കാസർഗോഡ് മണ്ഡലത്തിലെ സിറ്റിംഗ് എംപിയും സ്ഥാനാർത്ഥിയുമായ രാജ്മോഹൻ ഉണ്ണിത്താൻ. മണ്ഡലത്തിൽ…
ധർമ്മവും നീതിയും ന്യായവും സദ്ഗുണവുമായ എല്ലാത്തിനു വേണ്ടി നില കൊള്ളുന്നുവെന്നും ഇതിഹാസത്തിലെ വ്യത്യസ്ത സാഹചര്യങ്ങളിൽ ധർമ്മം അതിൻ്റെ സാന്നിധ്യം അറിയിച്ചിരുന്നുവെന്നും…
തിരുവനന്തപുരം : മോശം കാലാവസ്ഥ കണക്കിലെടുത്ത് കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്. ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരളാ തീരത്ത് മത്സ്യബന്ധനം…
ദില്ലി : ബിജെപി വീണ്ടും അധികാരത്തിൽ എത്തിയാൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യമാണ് രാഷ്ട്രീയ ലോകം ചർച്ച ചെയ്യുന്നത്.…