ജയ്‌പൂർ : പതിനേഴു വയസുകാരി, അദ്ധ്യാപികയായ ഇരുപത്തിയൊന്നുകാരിക്കൊപ്പം ഒളിച്ചോടി. രാജസ്ഥാനിലെ ബൈക്കനീർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സംഭവം ലൗജിഹാദാണെന്നാരോപിച്ച് പതിനേഴുകാരിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പെൺകുട്ടിയ്ക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും തിരിച്ചുകൊണ്ടുവരണമെന്നുമാണ് മാതാപിതാക്കളുടെ ആവശ്യം.
കഴിഞ്ഞ മാസം മുപ്പതിന് സ്‌കൂളിലേക്ക് പോയ പെൺകുട്ടി ഏറെ വൈകിയും തിരിച്ചെത്തിയില്ല. തുടർന്ന് രക്ഷിതാക്കൾ സ്‌കൂളിലും, കുട്ടിയുടെ സുഹൃത്തുക്കളുടെ വീട്ടിലും, ബന്ധുക്കളുടെ വീട്ടിലുമൊക്കെ അന്വേഷിച്ചെങ്കിലും കണ്ടെത്താനാകാത്തതിനെ തുടർന്നാണ് വീട്ടുകാർ പോലീസിൽ പരാതി നൽകുന്നത്.
അദ്ധ്യാപികയും വിദ്യാർത്ഥിയും തമ്മിൽ ദീർഘനാളുകളായി പ്രണയത്തിലായിരുന്നുവെന്നും, ഇരുവരും ഒളിച്ചോടുകയായിരുന്നുവെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം പെൺകുട്ടിക്ക് പ്രായപൂർത്തിയാവാത്തതിനാൽ പൂർണസമ്മതത്തോടെയാണ് പോയതെങ്കിൽ കൂടി അദ്ധ്യാപികയ്‌ക്കെതിരെ കേസെടുക്കാൻ കഴിയും.
കൊച്ചി: അവയവക്കടത്ത് കേസില്‍ പിടിയിലായ തൃശൂര്‍ സ്വദേശി സബിത്ത് നാസറിനെ റിമാന്‍ഡ് ചെയ്തു. അങ്കമാലി സെഷന്‍സ് കോടതിയാണ് പ്രതിയെ റിമാന്‍ഡ്…
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ ജീവനെടുത്തത് ഈ വില്ലൻ? പുതിയ വിവരങ്ങൾ ഇങ്ങനെ
കേന്ദ്ര ഏജൻസികൾ മണത്തറിഞ്ഞു ! എൻ ഐ എയും ഗുജറാത്ത് പോലീസും ചേർന്ന് ആക്രമണ പദ്ധതി തകർത്തു
ശാസ്ത്രജ്ഞരുടെ നിർദേശ പ്രകാരം ദിവസങ്ങളോളം കടലിനടിയിൽ താമസിച്ച് മുൻ നാവികസേനാ ഉദ്യോഗസ്ഥൻ. മൂന്ന് മാസത്തിലധികം കൃത്യമായി പറഞ്ഞാൽ 93 ദിവസമാണ്…
മുംബൈ : ലാഭ വിഹിതത്തിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി രാജ്യത്തെ ബാങ്കിംഗ് മേഖല. ചരിത്രത്തിൽ ആദ്യമായി ബാങ്കിംഗ് മേഖലയുടെ അറ്റാദായം…
ജെഫ് ബെസോസിന്റെ കമ്പനിയായ ബ്ലൂ ഒറിജിന്റെ ഏഴാമത്തെ ബഹിരാകാശ ദൗത്യം വിജയിച്ചതോടെ സ്പേസിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ പൗരനായി ആന്ധ്രപ്രദേശ് വിജയവാഡ…