സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ ആയും, നടിയായും മോഡലായും പ്രേക്ഷകർക്ക് സുപരിചിതയാണ് ഹനാൻ. സിനിമയെ വെല്ലുന്ന ജീവിതത്തിൽ നിന്നുമാണ് ഇന്ന് കേരളം അംഗീകരിച്ച നിലയിലേക്ക് ഹനാൻ ഉയർന്നത്.ചെറുപ്രായത്തിൽ തന്നെ ഒട്ടനവധി പ്രതിസന്ധികൾ. സൈബർ അറ്റാക്ക്, വിമർശനങ്ങൾ, വാഹനാപകടം എന്നിങ്ങനെ പ്രതിസന്ധികളുടെ കടമ്പകൾ ഏറെ കടന്നു ഹനാൻ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഹനാൻ ഇത്തവണ ബിഗ് ബോസിന്റെ പുത്തൻ സീസണിൽ ഉണ്ടാകും എന്ന പ്രതീക്ഷയും ആരാധകർക്കുണ്ട്.ഇപ്പോഴിതാ താരത്തിന്റെ ഒരു വീഡിയോയും, വിമർശകർക്ക് ഹനാൻ നൽകിയ മറുപടികളും ആണ് ശ്രദ്ധ നേടുന്നത്.
ശിവരാത്രി ദിനം മനോഹരമായ ശിവ സ്തുതിയോടെ താരം പങ്കിട്ട ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഒരു ശിവ രാത്രിയിൽ ആണ് എൻ്റെ ജനനം. അതൊരു പുണ്യമായി ഞാൻ കരുതുന്നു. പതിവ് പോലെ രാവിലെ ഒരുങ്ങി അമ്പലത്തിൽ പോയി തൊഴുതു.അറിയുന്ന രീതിയിൽ നാല് വരികളും ഒന്ന് പാടി നോക്കി. എല്ലാവരും കേൾക്കണം. തെറ്റുകൾ ക്ഷമിക്കണം. അടുത്ത വർഷം ഈ സമയത്ത് കുറച്ച് കൂടെ സ്വരം നന്നാക്കാൻ സാധിക്കുമെന്ന പ്രതീക്ഷ ഉണ്ട്- എന്ന് പറഞ്ഞുകൊണ്ടാണ് ഹനാൻ പോസ്റ്റ് പങ്കിട്ടത്.
അമ്പലത്തിൽ എല്ലാവർക്കും കയറാൻ പറ്റുമോ അവിടെ അശുദ്ധി ആവില്ലേ.. അറിയാഞ്ഞിട്ടു ചോദിച്ചതാണ് കേട്ടോ എന്നുള്ള നിറയെ കമന്റുകൾ ആണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്. എല്ലാവർക്കും ഹനാൻ മറുപടിയും നല്കുന്നുമുണ്ട്.ഇതിനിടയിൽ ആണ് അമ്പലത്തിൽ തോന്നുന്നവർക്ക് കയറി ഇറങ്ങാനൊന്നും പറ്റില്ല എന്ന ഒരു കമന്റിന് താരം ഒരു തുറന്നുപറച്ചിൽ കൂടി നടത്തിയത്.
ഞാൻ മുസ്ലിം അല്ല. വർഷങ്ങളായി ഹിന്ദു ആചാരം പിന്തുടർന്ന് ജീവിക്കുന്ന ആളാണ്. എൻ്റെ അച്ഛൻ മുസ്ലിം ആയിരുന്നില്ല. ബ്രാഹ്മണൻ ആയിരുന്നു. എന്നാണ് ഹനാൻ പറയുന്നത്. അമ്മ ബ്രാഹ്മിൺസ് ആയിരുന്നോ എന്ന ചോദ്യത്തിന് അല്ല മുസ്ലിം ആയിരുന്നു എന്നും താരം മറുപടി നൽകുന്നു. ഹനാൻ എന്ന പേര് ആര് ഇട്ടതാണ് അമ്മയോ അതോ അച്ഛനോ എന്ന ചോദ്യത്തിന് അമ്മ എന്നാണ് ഹനാൻ പറയുന്നത്.
അപ്രതീക്ഷിതമായൊരു ദിവസമാണ് ഹനാൻ വാർത്തകളിൽ നിറഞ്ഞു നിന്നത്. യൂണിഫോമിൽ കുടുംബം പുലർത്താനായി മത്സ്യ കച്ചവടത്തിലേക്ക് കടന്നുവന്ന കുട്ടിയെ കേരളക്കര ഏറ്റെടുക്കുക ആയിരുന്നു.
നട്ടെല്ലു തകർന്ന് കിടപ്പിലായ ഹനാന്റെ ചികിത്സാചെലവുകളും സർക്കാർ ഏറ്റെടുത്തിരുന്നു.
മുടിഞ്ചാ തൊട് പാക്കലാം...! മോദിയുടെ ഭരണത്തിൽ പ്രതിരോധ രംഗത്തുണ്ടായ മാറ്റങ്ങൾ കണ്ടോ ?
ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്. ടെഹ്റാനിൽ നിന്ന് 600 കിലോമീറ്റർ അകലെ അസർബൈജാൻ…
തിരുവനന്തപുരം : ഈ മാസം 25, 26 തീയതികളിൽ തൃശ്ശൂരിൽ നടക്കുന്ന കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ 58 മത് സംസ്ഥാന…
ചാർ ധാം ക്ഷേത്രങ്ങൾക്ക് സമീപം മൊബൈൽ ഫോണുകൾക്ക് നിരോധനം ഏർപ്പെടുത്തി ഉത്തരാഖണ്ഡ് സർക്കാർ. കേദാർനാഥ്, യമുനോത്രി, ഗംഗോത്രി, ബദ്രീനാഥ് ക്ഷേത്രങ്ങളുടെ…
ആലപ്പുഴ : കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ച് ഗുണ്ടാസംഘം. യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിലിട്ട് വെട്ടിക്കൊല്ലാനാണ് ഗുണ്ടാസംഘം ശ്രമിച്ചത്.…