ജയ്പൂര്‍: വീടിന്റെ ചുവരുകളിൽ ബിജെപി അനുകൂല മുദ്രാവാക്യങ്ങൾ എഴുതിവെച്ചതിന് മുസ്ലീം സ്ത്രീയ്ക്ക് ക്രൂരമർദ്ദനം. രാജസ്ഥാനിലെ ജയ്പൂരിലാണ് ബിജെപിയെ പിന്തുണച്ച യുവതിയെ 150 – ഓളം മതതീവ്രവാദികൾ ചേർന്ന് ആക്രമിച്ചത്. സംഭവത്തിൽ പോലീസ് ഇടപെട്ടതോടെ തലനാരിഴയ്ക്കാണ് യുവതി രക്ഷപ്പെട്ടത്. സംഭവത്തിൽ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ജൂലൈ 20 നാണ് സംഭവം നടന്നത്. കല്യാൺ നഗർ സ്വദേശിയായ യുവതിയാണ് ആൾക്കൂട്ട ആക്രമണത്തിന് ഇരയായത്. ഇവരുടെ വീടിന്റെ ചുവരുകളിൽ ബിജെപി അനുകൂല മുദ്രാവാക്യങ്ങൾ എഴുതിവെച്ചിരുന്നു. ഇതോടൊപ്പം താമരയുടെ ചിഹ്നവുമുണ്ടായിരുന്നു. ബിജെപി അനുകൂലിയായ യുവതിയെ പാർട്ടിയെ പ്രശംസിച്ച് സംസാരിക്കുക പതിവായിരുന്നു. ബിജെപിയെ അനുകൂലിച്ചതിനാണ് നാട്ടുകാർ യുവതിയെ റോഡിലൂടെ വലിച്ചിഴച്ചത്. നാട്ടുകാർ ആക്രമിക്കാൻ വന്നതോടെ യുവതി വീടിനുള്ളിൽ കയറി ഒളിച്ചിരിക്കുകയായിരുന്നു. എന്നാൽ മതതീവ്രവാദികൾ ഗേറ്റും വാതിലും പൊളിച്ച് അകത്ത് കയറി യുവതിയെ വലിച്ച് വീടിന് പുറത്തിട്ടു.
150 ഓളം ആളുകൾ ചേർന്ന് യുവതിയെ ക്രൂരമായി മർദ്ദിക്കുന്നുവെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രദേശത്ത് എത്തിയത്. യുവതിയെ തെരുവിലൂടെ വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങളാണ് പോലീസ് എത്തിയപ്പോൾ കണ്ടത്. തുടർന്ന് മുസ്ലീം യുവതിയെ മതതീവ്രവാദികളുടെ ആക്രമണത്തിൽ നിന്ന് പോലീസ് രക്ഷിച്ചു. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
ഒരു സത്യം പറയട്ടെ ? കളിയാക്കരുത്.....! മാലിദ്വീപിന് പറ്റിയ അക്കിടി അറിഞ്ഞോ ?
ആർഎംപി നേതാവ് കെ.എസ് ഹരിഹരന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കഴിഞ്ഞ ദിവസം രാതി…
കോഴിക്കോട് : ആർഎംപി നേതാവ് കെ.എസ് ഹരിഹരൻ്റെ വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ പോലീസ് കേസെടുത്തു. പ്രതികൾ…
തിരുവനന്തപുരം: ഇടതുമുന്നണി യോഗത്തിൽ രാജ്യസഭ സീറ്റ് ആവശ്യപ്പെടാൻ സി.പി.ഐ തീരുമാനം. സി.പി.ഐയുടെ സീറ്റ് സി.പി.ഐക്ക് തന്നെ അവകാശപ്പെട്ടതാണെന്നും നേതൃത്വം അറിയിച്ചു.…
പാറ്റ്‌ന: ഞായറാഴ്ച വൈകുന്നേരം നടന്ന ചരിത്രം കുറിച്ച റോഡ് ഷോയ്ക്ക് ശേഷം ഇന്ന് രാവിലെ പാറ്റ്‌ന സാഹിബ് ഗുരുദ്വാര സന്ദർശനം…
കറാച്ചി: സിപാഹി ഈ സഹബ നേതാവ് ഫയാസ് ഖാൻ എന്ന ഭീകരവാദിയെ പാകിസ്ഥാനിൽ അജ്ഞാതൻ വെടിവച്ച് കൊന്നു. കറാച്ചിയിലെ കൊറംഗി…