കൊച്ചി : എറണാകുളം നഗരത്തിൽ യുവതി ആക്രമണത്തിനിരയായി. കഴുത്തറുത്ത നിലയിൽ യുവതിയെ നഗരത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ രവിപുരത്തെ റേയ്സ് എന്ന ട്രാവൽ ബ്യൂറോയിലാണ് സംഭവം നടന്നത്. വിസയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നു പള്ളുരുത്തി സ്വദേശി ജോളിയാണ് യുവതിയെ ആക്രമിച്ചത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
കഴുത്തിൽ ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്നൊഴുകിയ നിലയിൽ യുവതി അടുത്തുള്ള ഹോട്ടലിലേക്ക് ഓടിക്കയറി. യുവതിയെ ഇപ്പോൾ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തൊടുപുഴ സ്വദേശിനിയായ സൂര്യ എന്ന പെൺകുട്ടിയാണ് ആക്രമണത്തിന് ഇരയായത്.
നേരത്തെ വിസയ്ക്കായി യുവാവ് ട്രാവൽസ് ഉടമയ്ക്കു പണം നൽകിയിരുന്നു.വിസ കിട്ടാത്തതിനെ തുടർന്ന് യുവാവ് പണം തിരികെ ചോദിച്ചു. എന്നാൽ ലഭിക്കാതെ വന്നതോടെ ഉടമയെ കൊല്ലുക എന്ന ലക്ഷ്യത്തോടെയാണ് ഇയാൾ സ്ഥലത്തെത്തിയത്. എന്നാൽ ഉടമ സ്ഥലത്തില്ലെന്നു പറഞ്ഞതോടെ യുവതിയെ ആക്രമിക്കുകയായിരുന്നു. സംഭവത്തിനു ശേഷവും രക്ഷപ്പെടാതെ ഓഫിസിൽ തന്നെ ഇരുന്ന യുവാവിനെ പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു.പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൊച്ചി ;അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ സബിത്ത് രണ്ടാഴ്ച മുൻപ് പോലും അവയവ കച്ചവടത്തിനായി ആളുകളെ…
കോട്ടയം: ബിലിവേഴ്സ് ഈസ്റ്റേൺ സഭ പരമാദ്ധ്യക്ഷൻ അത്തനേഷ്യസ് യോഹാൻ മെത്രാപൊലീത്തയുടെ സംസ്കാരം ഇന്ന് നടക്കും. രാവിലെ 11 മണിക്ക് തിരുവല്ല…
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ അഭിനയ ചക്രവര്‍ത്തി മോഹന്‍ലാലിന് ഇന്ന് 64-ാം പിറന്നാൾ. നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ, മലയാള ചലച്ചിത്രാസ്വാദകരുടെ സിനിമാകാഴ്‌ചകൾക്ക്…
ദില്ലി: തനിക്കെതിരെ പ്രചരിപ്പിക്കുന്ന ഓരോ വ്യാജ ആരോപണങ്ങൾക്കും ആം ആദ്മി പാർട്ടി നേതാക്കളെ കോടതി കയറ്റുമെന്ന മുന്നറിയിപ്പുമായി ആം ആദ്മിയുടെ…