കോട്ടയം: ജില്ലയിൽ ഈസ്റ്റ് പൊലീസ് സ്റ്റേഷനു മുന്നിൽ യുവാവിനെ തല്ലിക്കൊലപ്പെടുത്തിയിട്ട കേസിലെ പ്രതികളിൽ ഒരാളായ യുവാവ് ജയിൽ ചാടി. ഈ കേസിൽ ജോമോനൊപ്പം കൂട്ടു പ്രതിയായ ഓട്ടോഡ്രൈവർ ബിനുമോനാണ് സബ് ജയിലിൽ നിന്നും ചാടിയത്. നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ ജോമോനൊപ്പം കോട്ടയം നഗരമധ്യത്തിൽ വച്ച് യുവാവിനെ തല്ലിക്കൊന്ന് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനു മുന്നിൽ കൊണ്ടിട്ട കേസിലെ പ്രതിയാണ് ഇദ്ദേഹം.
യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിലിട്ട കേസിൽ നിരവധി ക്രമിനൽക്കേസുകളിൽ പ്രതിയായ ജോമോനൊപ്പം ബിനുമോനും ഉണ്ടായിരുന്നതായി കേസുണ്ടായിരുന്നു. കോട്ടയം കളക്ടറേറ്റിനു സമീപം മുട്ടമ്പലം ഉറുമ്പനത്ത് ഷാൻ ബാബുവിനെ(19)യാണ് ഗുണ്ടാ സംഘം അടിച്ചും ഇടിച്ചും കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ പിഡബ്യുഡി റസ്റ്റ് ഹൗസിനു സമീപം വാടകയ്ക്കു താമസിക്കുന്ന കോതമന വീട്ടിൽ ജോമോൻ കെ.ജോസ് (കെ.ഡി ജോമോനെ -40) നെതിരെ പൊലീസ് കാപ്പ ചുമത്തിയിരുന്നു.
ഈ കേസിലാണ് ബിനുമോനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നത്. ശനിയാഴ്ച രാവിലെ അഞ്ചരയോടെ ബിനുമോനെ സെല്ലിൽ നിന്നും പുറത്തേയ്ക്കിറക്കിയപ്പോഴാണ് ഇയാൾ ജയിൽ ചാടിയത്. അടുക്കള ഭാഗത്ത് എത്തിയ പ്രതി ഇവിടെ പലക സ്ഥാപിച്ച ശേഷം പുറത്തേയ്ക്കു ചാടുകയായിരുന്നു. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. കോട്ടയം സബ് ജയിലിന്റെയും പരിസരത്തും വൻ തിരച്ചിൽ നടക്കുന്നുണ്ട്.
ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…
കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…
തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…