അഞ്ചല്‍: കൊല്ലം അഞ്ചലിൽ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ അമ്മ മകന് കൂട്ടുനിന്ന കേസിൽ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. വിളക്കുപാറ തോട്ടിന്‍കര പുത്തന്‍വീട്ടില്‍ പ്രസാദ് (ഉണ്ണി-22), അമ്മ സിംല (44) എന്നിവരെയാണ് ഏരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതിയായ ഉണ്ണി പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു. ഇതിനെ തുടര്‍ന്ന് വീട്ടിലെത്തിച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഈ സംഭവം അറിഞ്ഞിട്ടും യുവാവിന്റെ അമ്മ പോലീസില്‍ വിവരമറിയിച്ചില്ല. വിവരം പുറത്ത് പറയാതെ കുറ്റകൃത്യത്തിന് കൂട്ടുനിന്നതിനാണ് അമ്മ സിംലയ്‌ക്കെതിരെ കേസെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് ഇരുപത്തിരണ്ടുകാരനായ യുവാവ് പീഡിപ്പിച്ചത്.