കൊച്ചി: നടിയെ ആക്രമിച്ചെന്ന കേസിൽ നടി കാവ്യാ മാധവന്റെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി. കാവ്യയുടെ അച്ഛൻ മാധവൻ, അമ്മ ശ്യാമള, കൂടാതെ ദിലീപിന്റെ സഹോദരി സബിത എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. തുടരന്വേഷണവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ നടത്തിയത്. ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘം ആലുവയിലെ പത്മസരോവരം വീട്ടിലെത്തിയാണ് മൊഴിയെടുത്തത്.
കേസിൽ പ്രധാന മാപ്പുസാക്ഷിയായ സംവിധായകൻ ബാലചന്ദ്രകുമാറിനെ വിളിച്ചിരുന്നതായി കണ്ടെത്തിയ നമ്പർ താൻ ഉപയോഗിച്ചിരുന്നതല്ലെന്ന കാവ്യ മാധവന്റെ വാദം നുണയാണെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ദിലീപുമായുള്ള വിവാഹത്തിന് മുമ്പ് ഈ നമ്പർ ഉപയോഗിച്ചാണ് കാവ്യ ദിലീപിനെ വിളിച്ചിരുന്നതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.
നടിയെ ആക്രമിച്ച കേസിന്റെ സമയത്ത് കാവ്യക്ക് പനമ്പിള്ളി നഗറിൽ ഒരു സ്വകാര്യ ബാങ്കിൽ അക്കൗണ്ടും ലോക്കറും ഉണ്ടായിരുന്നു. ഇത് കാവ്യ നേരിട്ടല്ല കൈകാര്യം ചെയ്തിരുന്നത്. അച്ഛൻ മാധവന്റെ സഹായത്തോടെയാണ് കാവ്യ ഇതിലെ ബാങ്ക് ഇടപാടുകൾ നടത്തിയിരുന്നതെന്ന് അന്വേഷണസംഘം പറയുന്നു. ഇതിന്റെ കൂടുതൽ വിവരങ്ങളറിയാനാണ് കാവ്യയുടെ അച്ഛൻ മാധവനെ ചോദ്യം ചെയ്തത്.
കോഴിക്കോട്: ഇടത് സഹയാത്രികയും അദ്ധ്യാപികയുമായ ദീപ നിശാന്ത് ആർ.എസ്.എസിന്റെ ഗണഗീതത്തിലെ വരികൾ ഫേസ്ബുക്ക് പോസ്റ്റിനോടൊപ്പം ഉൾപ്പെടുത്തിയതിൽ വിവാദം ഒഴിയുന്നില്ല. ഇടതു…
ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…