അന്തരിച്ച പ്രമുഖ വ്യവസായിയും ചലച്ചിത്ര നിര്‍മ്മാതാവുമായ അറ്റ്ലസ് രാമചന്ദ്രന് അന്ത്യാഞ്ജലി അർപ്പിച്ചുകൊണ്ട് രാഷ്ട്രീയ നിരീക്ഷകൻ അഡ്വക്കേറ്റ് എ ജയശങ്കർ സോഷ്യൽമീഡിയയിൽ പങ്കുവച്ച കുറിപ്പ് വിവാദത്തിലാകുന്നു. ‘പ്രഹസനമായി ആരംഭിച്ച് ദുരന്തമായി അവസാനിച്ച രാമചന്ദ്രന് ആദരാഞ്ജലി.’ എന്നാണ് ജയശങ്കർ ഫേസ്ബുക്കിൽ കുറിച്ചത്. പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്.ജനകോടികളുടെ വിശ്വസ്ത സ്ഥാപനം..ഒരു കാലത്ത് ടെലിവിഷന്‍ പ്രേക്ഷകരെ ചിരിപ്പിച്ച മുഖവും സ്വരവുമായിരുന്നു അറ്റ്‌ലസ് രാമചന്ദ്രന്‍. ഇന്ത്യാവിഷന്‍ ചാനലിന്റെ ഡയറക്ടര്‍ ആയിരുന്നു. ഇടക്കാലത്ത് ചില സിനിമകളിലും മുഖം കാട്ടി. പിന്നീട് ബിസിനസ് തകര്‍ന്നു, ജയില്‍ വാസം അനുഭവിച്ചു. പ്രഹസനമായി ആരംഭിച്ച് ദുരന്തമായി അവസാനിച്ച രാമചന്ദ്രന് ആദരാഞ്ജലി.’
പോസ്റ്റിന് പിന്നാലെ രൂക്ഷ വിമർശനമാണ് സോഷ്യൽമീഡിയയിൽ ഉയരുന്നത്. ‘ഒരാള്‍ മരിച്ച് കിടക്കുമ്പോള്‍ പോലും അയാളെ പരിഹസിക്കുകയും അപഹസിക്കുകയും ചെയ്യുന്ന തന്നെപ്പോലുള്ള ഇരുകാലികളാണ് കേരള സമൂഹത്തിലെ പ്രഹസനവും ദുരന്തവും’. എന്ന് തുടങ്ങി ഒട്ടേറെ വിമർശനാത്മകമായ കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.
ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായ് ആസ്റ്റര്‍ മന്‍ഖൂള്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ശനിയാഴ്ച വൈകിട്ട് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 80 വയസായിരുന്നു.
ജനകോടികളുടെ വിശ്വസ്ത സ്ഥാപനം’ എന്ന പരസ്യവാചകത്തിന്റെ മുഖമായി അദ്ദേഹം മലയാളികള്‍ക്ക് അതിവേഗം പരിചിതനായി. എന്നാല്‍ വായ്പാ തിരിച്ചടവിലുണ്ടായ വീഴ്ച അദ്ദേഹത്തെ ജയിലിലാക്കി. വിവിധ ബാങ്കുകളില്‍ നിന്നായി 55 കോടിയിലേറെ ദിര്‍ഹമാണ് വായ്പയായി എടുത്തിരുന്നത്. 2015 ഓഗസ്റ്റില്‍ അറസ്റ്റ് ചെയ്യപ്പെട്ട രാമചന്ദ്രനെ ദുബായ് കോടതി 3 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. പ്രതിസന്ധികള്‍ തരണം ചെയ്ത് ഒരു തിരിച്ചുവരവിനുള്ള യാത്രയ്ക്കിടെയാണ് അദ്ദേഹത്തിന്റെ മടക്കം.
എപ്പോഴും എല്ലാം അതിന്റെ മുറ പോലെ നടന്ന് കൊള്ളും എന്ന് വിചാരിച്ച് ഇരിക്കാന്‍ പറ്റില്ല. ഒരു ബിസിനസ് ആവുമ്പോള്‍ ഓരോ കാര്യങ്ങളും നമ്മള്‍ കണ്ണില്‍ എണ്ണ ഒഴിച്ച് നോക്കി നടത്തണം. അത് പോലെ സഹജീവികളോടുള്ള സ്‌നേഹവും ആദരവും എന്നും നിലനിര്‍ത്തണം. ഇതാണ് ഞാന്‍ പഠിച്ച പാഠം, എനിക്ക് ലോകത്തോട് പറയാനുള്ളതും ഇതാണ്. അദ്ദേഹം ഒരു അഭിമുഖത്തിലാണ് ഈ വാക്കുകൾ പറഞ്ഞത് .
അറ്റ്‌ലസ് ജ്വല്ലറി, ജനകോടികളുടെ വിശ്വസ്ത സ്ഥാപനം- കേരളക്കര ഏറ്റെടുത്ത ഡയലോഗ് ആയിരുന്നു അത്. ഒരു കാലത്ത് മിമിക്രിക്കാരുടെ അന്നം. ആ പരസ്യവാചകത്തിന്റെ ഉടമ ഇനി ഇല്ല. ജീവിതത്തില്‍ ഒട്ടും പ്രതീക്ഷിക്കാതെ വന്ന തിരിച്ചടിയില്‍ തളര്‍ന്ന് വീണപ്പോഴും അറ്റ്‌ലസ് രാമചന്ദ്രന്‍ പ്രതീക്ഷയോടെ എഴുന്നേറ്റ് നിന്നു. തിരിച്ചുവരും എന്ന വാക്ക് പാലിക്കാനുള്ള ശ്രമത്തിന് ഇടയില്‍ മരണപ്പെട്ടു എന്ന വാര്‍ത്തയാണ് കേരളത്തിലേക്ക് എത്തിയത്. ദുബായില്‍ തന്നെയാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…