വാഷിംഗ്ടൺ : ചൈനയിലെ കുട്ടികൾക്കിടയിൽ വ്യാപകമായി പടർന്ന് പിടിക്കുന്ന അജ്ഞാത ശ്വാസകോശ രോഗം ലോകരാജ്യങ്ങളിലും ഭീതി പടർത്തുകയാണ്. അതിനിടെ, ചൈനയിലെ അജ്ഞാത രോഗബാധക്ക് സമാനമായ ലക്ഷണങ്ങൾ അമേരിക്കയിലെ ഒഹിയോയിലും റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ഇതോടെ, കൊവിഡിന് സമാനമായ രീതിയിൽ ഈ രോഗം വിവിധ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയാണ് എന്ന ആശങ്കയാണ് അന്താരാഷ്ട്ര ആരോഗ്യ സംഘടനകൾ പങ്കുവെക്കുന്നത്.
അമേരിക്കയിൽ കുട്ടികളെ ബാധിക്കുന്ന ന്യുമോണിയ ഏറ്റവും കൂടുതൽ വ്യാപിച്ചിരിക്കുന്നത് ഒഹിയോയിലാണ്. രോഗബാധ വ്യാപകമായ സാഹചര്യത്തിൽ വാറൻ കൗണ്ടി, പകർച്ചവ്യാധി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഓഗസ്റ്റ് മാസത്തിന് ശേഷം 142 കുട്ടികൾക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. എട്ട് വയസാണ് രോഗം ബാധിക്കുന്ന കുട്ടികളുടെ ശരാശരി പ്രായം. സ്കൂളുകളിൽ നിന്നാണ് പ്രധാനമായും കുട്ടികൾക്ക് രോഗം പകർന്ന് കിട്ടുന്നത് എന്നാണ് പുറത്തുവരുന്ന വിവരം.
അതേസമയം, നവംബർ 13നാണ് കുട്ടികളെ ബാധിക്കുന്ന ന്യുമോണിയ രാജ്യത്ത് പടരുന്നതായി ചൈന ഔദ്യോഗികമായി സ്ഥിരീകരിച്ചത്. അന്ന് രോഗബാധയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിരുന്നുവെങ്കിലും ചൈന അത് ചെവിക്കൊണ്ടിരുന്നില്ല.
ധർമ്മവും നീതിയും ന്യായവും സദ്ഗുണവുമായ എല്ലാത്തിനു വേണ്ടി നില കൊള്ളുന്നുവെന്നും ഇതിഹാസത്തിലെ വ്യത്യസ്ത സാഹചര്യങ്ങളിൽ ധർമ്മം അതിൻ്റെ സാന്നിധ്യം അറിയിച്ചിരുന്നുവെന്നും…
തിരുവനന്തപുരം : മോശം കാലാവസ്ഥ കണക്കിലെടുത്ത് കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്. ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരളാ തീരത്ത് മത്സ്യബന്ധനം…
ദില്ലി : ബിജെപി വീണ്ടും അധികാരത്തിൽ എത്തിയാൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യമാണ് രാഷ്ട്രീയ ലോകം ചർച്ച ചെയ്യുന്നത്.…
ഇസ്ലാമിസ്റ്റും വർഗീയ പരാമർശങ്ങളിലൂടെ കുപ്രസിദ്ധനുമായ സാക്കിർ നായിക്കിനെ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പാകിസ്ഥാൻ മൗലവി. സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ച…
പാക് ജനത ഭാരതത്തിനോടൊപ്പം ചേരുന്നു... ഇനി നടക്കാൻ പോകുന്നത് എന്ത്? |INDIA