പുല്‍വാമ ഭീകരാക്രമണം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ കാശ്മീരിലെ ജെയ്ഷെ മുഹമ്മദ് നേതൃത്വത്തെ ഇല്ലാതാക്കിയെന്ന് സൈന്യം. ഭീകരര്‍ക്ക് കീഴടങ്ങാന്‍ സൈന്യം അന്ത്യശാസനം നല്‍കിയെന്ന് ആര്‍മി ലഫ്. ജനറല്‍ കന്‍വാള്‍ ജീത് സിംഗ് ധില്ലന്‍ പറഞ്ഞു. ശ്രീനഗറില്‍ ജമ്മു കശ്മീര്‍ പൊലീസിന്‍റെയും സിആര്‍പിഎഫിന്‍റെയും സൈന്യത്തിന്‍റെയും മേധാവികള്‍ സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
” പുല്‍വാമാ ഭീകരാക്രമണത്തിന് പിന്നില്‍ പാക് സൈന്യമാണ്. ഭീകരര്‍ കീഴടങ്ങുക അല്ലെങ്കില്‍ മരിക്കുക. ഇതാണ് സൈന്യം ഭീകരര്‍ക്ക് നല്‍കിയിരിക്കുന്ന അന്ത്യശാസനം. സൈന്യത്തിന്റെ ഭാഗത്തു നിന്ന് ഇനി യാതൊരു ദയയും പ്രതീക്ഷിക്കണ്ട. തോക്ക് താഴെ വച്ചില്ലെങ്കില്‍ അവരെ ഇല്ലാതാക്കിയിരിക്കും. ഇത‌് അവസാന മുന്നറിയിപ്പ‌് ആണ്”- ആര്‍മി ലഫ്. ജനറല്‍ കെ ജി എസ് ധില്ലന്‍ പറഞ്ഞു.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് പ്രതിരോധ വാക്സീനായ കോവാക്സീൻ പൂർണമായും സുരക്ഷിതമാണെന്ന് നിർമാതാക്കളായ ഭാരത് ബയോടെക്. ബ്രിട്ടിഷ് ഫാർമ…
ദില്ലി: ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല. അമേഠിയിലോ സോണിയാ ഗാന്ധി നിലവിലെ എംപിയായിരുന്ന റായ്ബറേലിയോ പ്രിയങ്ക ഗാന്ധി…
ദില്ലി : ലൈംഗിക പീഡന പരാതിയിൽ കുടുങ്ങിയ ഹാസൻ എം.പി പ്രജ്വല്‍ രേവണ്ണ വിദേശത്ത് കടന്നതിൽ വിശദീകരണവുമായി വിദേശകാര്യമന്ത്രാലയം. ഡിപ്ലോമാറ്റിക്…