കൊച്ചി : പുതുവത്സരാഘോഷത്തെ വരവേൽക്കാൻ ഒരുങ്ങുന്ന കൊച്ചിയിൽ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി ഡി സി പി. ആഘോഷങ്ങൾ നടക്കുന്ന സ്ഥലങ്ങളെല്ലാം കാമറ നിരീക്ഷണത്തിലായിരിക്കും. അതിർത്തികളിൽ 24 മണിക്കൂർ പരിശോധന ഉണ്ടാവും. തിരക്കേറിയ സ്ഥലങ്ങളിലെല്ലാം പെട്രോളിംഗ് ഉണ്ടാവുമെന്ന് അറിയിച്ചിട്ടുണ്ട്. ഡിജെ പാർട്ടികൾ നടക്കുന്ന സ്ഥലങ്ങളിൽ മഫ്തി പൊലീസ് ഉണ്ടാകും. ഡിജെ പാർട്ടികളിൽ പങ്കെടുക്കുന്ന എല്ലാ ആളുകളുടെയും തിരിച്ചറിയൽ രേഖയുടെ കോപ്പികൾ ഹോട്ടൽ അധികൃതർ സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡി സി പി എസ് ശശിധരൻ വ്യക്തമാക്കി. ആളുകൾ കൂടുന്ന ഹോട്ടലുകളിലും ചെറു കടകളിലും പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അതുപോലെ തന്നെ പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം നഗരത്തിലും കർശന സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട് . 80 ചെക്കിങ് പോയിന്റുകൾ ഉണ്ടാകും. മദ്യപിച്ചോ, ലഹരി ഉപയോഗിച്ചോ പിടിച്ചാൽ കർശന നടപടിയെടുക്കാനാണ് തീരുമാനം. മുഴുവൻ പൊലീസിനെയും വിന്യസിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചിട്ടുണ്ട്.
പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും ഛായാഗ്രാഹകനുമായ സംഗീത് ശിവന്‍ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.അണുബാധയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ആരോഗ്യനില…
പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണകാരണത്തിൽ വ്യക്തത വരുത്താൻ സിബിഐ അന്വേഷണം സംഘം ദില്ലി എയിംസിൽ നിന്നും വിദഗ്ധോപദേശം…
ചെമ്പഴന്തി: പത്താമത് ചട്ടമ്പിസ്വാമി - ശ്രീനാരായണഗുരു പ്രഥമസംഗമ സ്മൃതി പുരസ്കാരം ആചാര്യശ്രീ കെ. ആർ മനോജിന്. അണിയൂർ ശ്രീ ദുർഗ്ഗാഭഗവതി…
1950 മുതൽ 2015 വരെ യുള്ള കണക്കുകളിൽ നടത്തിയ പഠന റിപ്പോർട്ട് പ്രധാനമന്ത്രിയുടെ മേശപ്പുറത്ത് ! POPULATION STUDY