ലക്‌നൗ: പീഡനത്തിനിരയായി പെൺകുട്ടി കൊല്ലപ്പെട്ടതിന്റെ മറവിൽ ഹത്രാസിൽ വർഗ്ഗീയ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച കേസിൽ പോപ്പുലർഫ്രണ്ട് പ്രവർത്തകനും മലയാളി മാദ്ധ്യമ പ്രവർത്തകനുമായ സിദ്ദീഖ് കാപ്പന് ജാമ്യമില്ല. സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതി തള്ളി. കാപ്പന് മേൽ ചുമത്തപ്പെട്ട കുറ്റങ്ങൾ ഗൗരവതരമാണെന്ന് നിരീക്ഷിച്ചതിനെ തുടർന്നായിരുന്നു കോടതിയുടെ അന്തിമ വിധി.
ജാമ്യം ആവശ്യപ്പെട്ട് സിദ്ദീഖ് കാപ്പൻ നൽകിയ ഹർജിയിൽ ചൊവ്വാഴ്ച വാദം പൂർത്തിയായിരുന്നു. ഇന്നലെയാണ് കോടതി ജാമ്യ ഹർജിയിൽ അന്തിമ വിധി പുറപ്പെടുവിച്ചത്. നേരത്തെ നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെയാണ് വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ചിനെ സമീപിച്ചത്. ജസ്റ്റിസ് കൃഷ്ണ പഹൽ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
2020 ലാണ് ഹത്രാസിൽ കലാപത്തിനായി എത്തിയ സിദ്ദീഖ് കാപ്പനെയും കൂട്ടാളികളെയും യുപി പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിദ്ദീഖ് കാപ്പനും കൂട്ടരും രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായും ഇതിനായി വിദേശത്ത് നിന്നുൾപ്പെടെ ഫണ്ട് ശേഖരിച്ചതായും പോലീസ് കണ്ടെത്തി. ഇതോടെ യുഎപിഎയുൾപ്പെടെയുള്ള ഗൗരവമുള്ള വകുപ്പുകൾ ഇവർക്ക് മേൽ ചുമത്തുകയായിരുന്നു. ഇതിന് പിന്നാലെ ജാമ്യത്തിനായി കാപ്പൻ മഥുര കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹർജി തള്ളിയതോടെ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ന്യൂയോർക്ക് സിറ്റിയുടെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ട സോഷ്യലിസ്റ്റ് നേതാവ് സോഹ്‌റാൻ മംദാനി, നഗരത്തിന്റെ പരമോന്നത നിയമ പദവിയിലേക്ക് വിവാദ അഭിഭാഷകൻ…
മോഹൻലാലിന്റെ അമ്മയ്ക്ക് മലയാളക്കരയുടെ ആദരാഞ്ജലി ! മുടവൻമുഗളിലെ വീട്ടിലെത്തുന്ന പ്രമുഖർ #mohanlal #malayalamcinema #santhakumari #tatwamayinews
ഉണ്ണികൃഷ്‌ണൻ പോറ്റിയെയും മറ്റ് പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും ! അടുത്ത മണിക്കൂറുകൾ കടകംപള്ളിക്കും അടൂർ പ്രകാശിനും നിർണായകം !…
ദില്ലി : അപ്പോളോ ഗ്രീൻ എനർജി ലിമിറ്റഡ് കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽവൻ പണ ആഭരണ ശേഖരം പിടിച്ചെടുത്ത്…
ലോകത്ത് പുതുവർഷം പിറന്നു. പുതുവർഷത്തെ ആദ്യം വരവേറ്റത് കിരിബാത്തി ദ്വീപിൽ. പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ റിപ്പബ്ലിക് ഓഫ് കിരിബാത്തിലെ…
കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ അപമാനപരമായ പരാമർശങ്ങളുമായി എംഎൽഎ വി.കെ. പ്രശാന്ത്. 68,000 രൂപ ഓഫീസ് വാടക അലവൻസ് വാങ്ങുന്ന പ്രശാന്ത്…