കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്കാരം അട്ടിമറിച്ച സംഭവം ചോദ്യം ചെയ്ത് നൽകിയ ഹർജി ഹെെക്കോടതി ഇന്ന് പരിഗണിക്കും. ‘ആകാശത്തിന് താഴെ’ എന്ന ചിത്രത്തിലെ സംവിധായകൻ ലിജീഷ് മുള്ളേഴത്ത് ആണ് ഹെെക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. പുരസ്കാര നിർണയത്തിൽ ജൂറി ചെയർമാൻ ഇടപെട്ടിട്ടുണ്ടെന്നാണ് ഹർജിയിൽ ലിജീഷ് പറയുന്നത്. നേരത്തെ അന്വേഷണം ആവശ്യപ്പെട്ട് പോലീസിൽ പരാതി സമർപ്പിച്ചിരുന്നെങ്കിലും നടപടികൾ ഒന്നും ഉണ്ടാകാത്ത സാഹചര്യത്തിൽ അന്വേഷണം നടത്താൻ സംസ്ഥാന പോലീസ് മേധാവിയ്‌ക്ക് നിർദ്ദേശം നൽകാനും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് ഹർജി പരിഗണിക്കുക. സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ ആദ്യം പ്രതികരിച്ചെത്തിയത് സംവിധായകൻ വിനയൻ ആയിരുന്നു. സംഭവത്തിൽ മറ്റ് ജൂറി ആംഗങ്ങളുടെ ശബ്ദ രേഖകൾ വിനയൻ തന്നെ പുറത്തു വിട്ടിരുന്നു.
വാഷിങ്ടൺ: യു എസിൽ കുട്ടികളുടെ വാട്ടർപാർക്കിൽ നടന്ന വെടിവയ്‌പ്പിൽ എട്ടുവയസുകാരൻ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. റോച്ചസ്റ്റർ ഹിൽസിലെ…
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോൽവി വിലയിരുത്താനും തിരുത്തൽ നടപടി ചർച്ച ചെയ്യാനുമായി സിപിഎമ്മിന്റെ 5 ദിവസം നീളുന്ന സംസ്ഥാനതല…
ബോര്‍ണിയൻ കാടുകളിൽ കണ്ടത് വിശ്വസിക്കാനാകാതെ ശാസ്ത്രലോകം
തിരുവനന്തപുരം: ഭാരതീയ വ്യാപാരി വ്യവസായി സംഘത്തിന്റെ സംസ്ഥാന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത് നടക്കും. രാവിലെ 10ന് കോട്ടയ്‌ക്കകം പ്രിയദര്‍ശനി ഹാളില്‍…
തൃശ്ശൂർ: തൃശ്ശൂർ പാലക്കാടും ഇന്നും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസവും ഈ മേഖലകളില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. തൃശ്ശൂരില്‍ ഇന്ന്…
നിങ്ങളുടെ ഈയാഴ്ച എങ്ങനെ ? രാശി ഫലമറിയാൻ ചൈതന്യം I PALKULANGARA GANAPATHI POTTI