ആഗ്ര: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഒരു സര്‍ക്കാരിനു മാത്രമേ ഭീകരവാദത്തെ പിഴുതെറിയാനും പാക്കിസ്ഥാനു ശക്തമായ മറുപടി നല്‍കാനും കഴിയൂ എന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ആഗ്രയില്‍ വിജയ് സങ്കല്‍പ്പ് റാലിയില്‍ സംസാരിക്കവെയായിരുന്നു അമിത് ഷായുടെ പരാമര്‍ശം. പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യ സര്‍ക്കാരിന് രാജ്യത്തെ സംരക്ഷിക്കാന്‍ കഴിയില്ലെന്നും അമിത് ഷാ അവകാശപ്പെട്ടു.
വോട്ട് ബാങ്ക് രാഷ്ട്രീയത്തിനുവേണ്ടി നിങ്ങള്‍ എവിടെവരെ വേണമെങ്കിലും താഴും. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ദേശീയ സുരക്ഷ വച്ചു കളിക്കരുത്- രാഹുല്‍ ഗാന്ധിയോടായി അമിത് ഷാ പറഞ്ഞു. സൈന്യത്തിന്റെ ധീരതയെ രാഹുല്‍ ചോദ്യം ചെയ്യുകയാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളായ ബിഎസ്പി അധ്യക്ഷ മായാവതി, എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, ഡിഎംകെ പ്രസിഡന്റ് സ്റ്റാലിന്, തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി എന്നിവര്‍ക്കു നേരെയും അമിത് ഷാ വിമര്‍ശനമുയർത്തി. നരേന്ദ്ര മോദിയെ അധികാരത്തില്‍ നിന്നു നീക്കാമെന്ന് അവര്‍ സ്വപ്നം കാണുകയാണെന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവര്‍ക്കു ധൈര്യമില്ലെന്നും അമിത് ഷാ പ്രതികരിച്ചു.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് പ്രതിരോധ വാക്സീനായ കോവാക്സീൻ പൂർണമായും സുരക്ഷിതമാണെന്ന് നിർമാതാക്കളായ ഭാരത് ബയോടെക്. ബ്രിട്ടിഷ് ഫാർമ…
ദില്ലി: ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല. അമേഠിയിലോ സോണിയാ ഗാന്ധി നിലവിലെ എംപിയായിരുന്ന റായ്ബറേലിയോ പ്രിയങ്ക ഗാന്ധി…
ദില്ലി : ലൈംഗിക പീഡന പരാതിയിൽ കുടുങ്ങിയ ഹാസൻ എം.പി പ്രജ്വല്‍ രേവണ്ണ വിദേശത്ത് കടന്നതിൽ വിശദീകരണവുമായി വിദേശകാര്യമന്ത്രാലയം. ഡിപ്ലോമാറ്റിക്…