Saturday, April 20, 2024
spot_img

പാക്കിസ്ഥാനു തിരിച്ചടി നല്‍കാന്‍ നരേന്ദ്ര മോദിക്കേ കഴിയൂ: അമിത് ഷാ

ആഗ്ര: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഒരു സര്‍ക്കാരിനു മാത്രമേ ഭീകരവാദത്തെ പിഴുതെറിയാനും പാക്കിസ്ഥാനു ശക്തമായ മറുപടി നല്‍കാനും കഴിയൂ എന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ആഗ്രയില്‍ വിജയ് സങ്കല്‍പ്പ് റാലിയില്‍ സംസാരിക്കവെയായിരുന്നു അമിത് ഷായുടെ പരാമര്‍ശം. പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യ സര്‍ക്കാരിന് രാജ്യത്തെ സംരക്ഷിക്കാന്‍ കഴിയില്ലെന്നും അമിത് ഷാ അവകാശപ്പെട്ടു.

വോട്ട് ബാങ്ക് രാഷ്ട്രീയത്തിനുവേണ്ടി നിങ്ങള്‍ എവിടെവരെ വേണമെങ്കിലും താഴും. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ദേശീയ സുരക്ഷ വച്ചു കളിക്കരുത്- രാഹുല്‍ ഗാന്ധിയോടായി അമിത് ഷാ പറഞ്ഞു. സൈന്യത്തിന്‍റെ ധീരതയെ രാഹുല്‍ ചോദ്യം ചെയ്യുകയാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളായ ബിഎസ്പി അധ്യക്ഷ മായാവതി, എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, ഡിഎംകെ പ്രസിഡന്‍റ് സ്റ്റാലിന്‍, തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി എന്നിവര്‍ക്കു നേരെയും അമിത് ഷാ വിമര്ശനമുയർത്തി. നരേന്ദ്ര മോദിയെ അധികാരത്തില്‍ നിന്നു നീക്കാമെന്ന് അവര്‍ സ്വപ്നം കാണുകയാണെന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവര്‍ക്കു ധൈര്യമില്ലെന്നും അമിത് ഷാ പ്രതികരിച്ചു.

Related Articles

Latest Articles