മുംബൈ- തനിക്ക് വെറും 25ശതമാനം കരള്‍ മാത്രമേ ബാക്കിയുള്ളൂ. എന്നിട്ടും ഈ എഴുപത്തിയാറാം വയസ്സിലും സുഖമായി ജീവിയ്ക്കുന്നു. രോഗങ്ങള്‍ നേരത്തേ കണ്ടെത്തി ചികിത്സ നടത്തിയതുകൊണ്ടാണത്. രോഗങ്ങള്‍ നേരത്തേ കണ്ടെത്താന്‍ വേണ്ട പരിശോധനകള്‍ നടത്തുക. എല്ലാവരോടുമായി ഈ ഉപദേശം നല്‍കിയിരിയ്ക്കുന്നത് ഇന്ത്യയുടെ മഹാനടനായ അമിതാഭ് ബച്ചനാണ്. ഒരു ടിവി ചാനലുമായുള്ള അഭിമുഖത്തിലാണ് ബോളിവുഡിലെ ബിഗ് ബി പറഞ്ഞത്.
‘കുട്ടിയായിരുന്നപ്പോള്‍ തനിയ്ക്ക് പോളിയോയും ക്ഷയരോഗവും പിടിപെട്ടിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി. ഞാന്‍ ക്ഷയരോഗത്തെ അതിജീവിച്ചവനാണ്. ഞാന്‍ പോളിയോയെ അതിജീവിച്ചവനാണ്. അണുബാധയുള്ള രക്തം കുത്തിവച്ചതുകൊണ്ട് എനിയ്ക്ക് ഹെപ്പറ്റൈറ്റിസ് ബി പിടിപെട്ടു. ആ രോഗം എന്റെ കരളിന്റെ എഴുപത്തഞ്ച് ശതമാനവും കാര്‍ന്നുതിന്നു. ബാക്കി ഇരുപത്തഞ്ച് ശതമാനം കരള്‍ മാത്രമേ ബാക്കിയുള്ളൂ. എന്നിട്ടും ആ രോഗം കണ്ടെത്തി ഇരുപത് കൊല്ലം കഴിഞ്ഞും ഞാന്‍ ഈ എഴുപത്തിയാറാ!ം വയസ്സിലും വലിയ കുഴപ്പങ്ങളില്ലാതെ ജീവിയ്ക്കുന്നു. അതുകൊണ്ട് രോഗങ്ങള്‍ നേരത്തേ കണ്ടെത്തുക, സമയത്ത് ചികിത്സിക്കുക.’ അദ്ദേഹം പറഞ്ഞു.
‘നേരത്തേ കണ്ടെത്തി ചികിത്സിച്ചാല്‍ അസുഖങ്ങള്‍ ഭേദമാകും. എട്ടുകൊല്ലത്തോളം ഞാന്‍ ക്ഷയരോഗബാധിതനായിരുന്നു. എനിയ്ക്കത് പിടിപെടാമെങ്കില്‍ ആര്‍ക്കും ആ രോഗം പിടിപെടാം.ഒരു നാണവുമില്ലാതെ ഞാനത് തുറന്ന് പറയുന്നു. അതുകൊണ്ട് അസുഖലക്ഷണങ്ങള്‍ കാണുമ്പോള്‍ത്തന്നെ കഴിയുന്നതും വിദഗ്ധചികിത്സ തേടുക, രോഗങ്ങള്‍ വച്ചുകൊണ്ടിരുന്നാല്‍ ഒരിക്കലുമതിനു ചികിത്സയുണ്ടാകില്ല.’ അദ്ദേഹം പറഞ്ഞു.
സാധാരണ പൊതുജനമദ്ധ്യത്തിലുള്ളവര്‍ തനിയ്ക്ക് പിടിപെടുന്ന രോഗങ്ങളെ അതീവരഹസ്യമായി കൊണ്ടുനടക്കുമ്പോള്‍ ക്ഷയരോഗിയായിരുന്നു എന്നതുള്‍പ്പെടെ തുറന്ന് പറഞ്ഞ് ജനങ്ങളെ ബോധവല്‍ക്കരിയ്ക്കുന്ന ബിഗ് ബിയുടെ വാക്കുകള്‍ക്ക് സാമൂഹ്യമാദ്ധ്യമങ്ങളില്‍ വന്‍ പിന്തുണയാണ് ലഭിയ്ക്കുന്നത്.
തനിയ്ക്ക് വെറും 25ശതമാനം കരള്‍ മാത്രമേ ബാക്കിയുള്ളൂ. എന്നിട്ടും ഈ എഴുപത്തിയാറാം വയസ്സിലും സുഖമായി ജീവിയ്ക്കുന്നു. രോഗങ്ങള്‍ നേരത്തേ കണ്ടെത്തി ചികിത്സ നടത്തിയതുകൊണ്ടാണത്. രോഗങ്ങള്‍ നേരത്തേ കണ്ടെത്താന്‍ വേണ്ട പരിശോധനകള്‍ നടത്തുക. എല്ലാവരോടുമായി ഈ ഉപദേശം നല്‍കിയിരിയ്ക്കുന്നത് ഇന്ത്യയുടെ മഹാനടനായ അമിതാഭ് ബച്ചനാണ്. ഒരു ടിവി ചാനലുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹമിത് പറഞ്ഞത്.
‘കുട്ടിയായിരുന്നപ്പോള്‍ തനിയ്ക്ക് പോളിയോയും ക്ഷയരോഗവും പിടിപെട്ടിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി. ഞാന്‍ ക്ഷയരോഗത്തെ അതിജീവിച്ചവനാണ്. ഞാന്‍ പോളിയോയെ അതിജീവിച്ചവനാണ്. അണുബാധയുള്ള രക്തം കുത്തിവച്ചതുകൊണ്ട് എനിയ്ക്ക് ഹെപ്പറ്റൈറ്റിസ് ബി പിടിപെട്ടു. ആ രോഗം എന്റെ കരളിന്റെ എഴുപത്തഞ്ച് ശതമാനവും കാര്‍ന്നുതിന്നു. ബാക്കി ഇരുപത്തഞ്ച് ശതമാനം കരള്‍ മാത്രമേ ബാക്കിയുള്ളൂ. എന്നിട്ടും ആ രോഗം കണ്ടെത്തി ഇരുപത് കൊല്ലം കഴിഞ്ഞും ഞാന്‍ ഈ എഴുപത്തിയാറാ!ം വയസ്സിലും വലിയ കുഴപ്പങ്ങളില്ലാതെ ജീവിയ്ക്കുന്നു. അതുകൊണ്ട് രോഗങ്ങള്‍ നേരത്തേ കണ്ടെത്തുക, സമയത്ത് ചികിത്സിക്കുക.’ അദ്ദേഹം പറഞ്ഞു.
‘നേരത്തേ കണ്ടെത്തി ചികിത്സിച്ചാല്‍ അസുഖങ്ങള്‍ ഭേദമാകും. എട്ടുകൊല്ലത്തോളം ഞാന്‍ ക്ഷയരോഗബാധിതനായിരുന്നു. എനിയ്ക്കത് പിടിപെടാമെങ്കില്‍ ആര്‍ക്കുമാ രോഗം പിടിപെടാം.ഒരു നാണവുമില്ലാതെ ഞാനത് തുറന്ന് പറയുന്നു. അതുകൊണ്ട് അസുഖലക്ഷണങ്ങള്‍ കാണുമ്പോള്‍ത്തന്നെ കഴിയുന്നതും വിദഗ്ധചികിത്സ തേടുക, രോഗങ്ങള്‍ വച്ചുകൊണ്ടിരുന്നാല്‍ ഒരിക്കലുമതിനു ചികിത്സയുണ്ടാകില്ല.’ അദ്ദേഹം പറഞ്ഞു.
സാധാരണ പൊതുജനമദ്ധ്യത്തിലുള്ളവര്‍ തനിയ്ക്ക് പിടിപെടുന്ന രോഗങ്ങളെ അതീവരഹസ്യമായി കൊണ്ടുനടക്കുമ്പോള്‍ ക്ഷയരോഗിയായിരുന്നു എന്നതുള്‍പ്പെടെ തുറന്ന് പറഞ്ഞ് ജനങ്ങളെ ബോധവല്‍ക്കരിയ്ക്കുന്ന ബിഗ് ബിയുടെ വാക്കുകള്‍ക്ക് സാമൂഹ്യമാദ്ധ്യമങ്ങളില്‍ വന്‍ പിന്തുണയാണ് ലഭിയ്ക്കുന്നത്.
ഹൈദരാബാദ്: അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസിൽ പ്രധാന പ്രതി പിടിയിൽ. പ്രത്യേക അന്വേഷണസംഘം ഹൈദരാബാദിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഹൈദരാബാദ്…
സ്വർണ്ണക്കടത്തും പൊട്ടിക്കൽ സംഘങ്ങളും കേരളത്തിന് തലവേദനയാകുന്നു | gold smuggling
ദില്ലി: ലോക്‌സഭാ എക്‌സിറ്റ് പോൾ ചർച്ചകൾ ബഹിഷ്‌കരിച്ചതിന് പിന്നാലെ കോൺഗ്രസിനെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.…
പ്രവചനങ്ങളെ പോലും ഞെട്ടിച്ചുകൊണ്ട് ഭാരതം കുതിപ്പ് തുടരുന്നു! കണക്കുകൾ നിരത്തി മോദി |INDIA
'എക്സിറ്റ് പോൾ ചാനൽസംവാദങ്ങളിലേക്ക് ഞങ്ങളില്ലേ' ! കോണ്‍ഗ്രസ് പരാജയം മണത്തോ? | exit poll
തിരുവനന്തപുരം: അവസാന ഘട്ട തെരഞ്ഞെടുപ്പും പൂർത്തിയാകുന്നതോടെ ഇന്ന് വൈകുന്നേരം എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരും. രാഷ്ട്രീയപ്പാർട്ടികളും നിരീക്ഷകരും സാധാരണ വോട്ടർമാരും…