ഹൈദരാബാദ്: സ്ത്രീകൾക്കെതിരായ അതിക്രമം തടയുന്നതിനുള്ള ‘ദിശ’ നിയമത്തിന് ആന്ധ്രാപ്രദേശ് മന്ത്രിസഭയുടെ അംഗീകാരം. ബലാത്സംഗ കേസുകളിൽ 21 ദിവസത്തിനുള്ളിൽ ശിക്ഷ നടപ്പാക്കണമെന്നും നിയമത്തിൽ പറയുന്നു. സ്ത്രീകൾക്കെതിരായ അതിക്രമം തടയുന്നതിനു വേണ്ടിയിട്ടാണ് നിയമ നിർമ്മാണം നടപ്പാക്കിയിരിക്കുന്നത്.
ബലാത്സംഗ കേസുകളിൽ അന്വേഷണം ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കുകയും വിചാരണ രണ്ട് ആഴ്ചയ്ക്കുള്ളിലും പൂർത്തിയാക്കണമെന്നുമാണ് നിയമം അനുശാസിക്കുന്നത്. വധശിക്ഷ വിധിച്ചാൽ മൂന്ന് ആഴ്ചയ്ക്കുള്ളിൽ നടപ്പാക്കണം. എല്ലാ ജില്ലകളിലും പ്രത്യേക അതിവേഗ കോടതികൾ സ്ഥാപിക്കാനും തീരുമാനമുണ്ട്.
സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ അധിക്ഷേപിച്ചാൽ രണ്ട് വർഷം തടവും പോക്സോ കേസുകളിൽ ഏഴ് വർഷം വരെ തടവും ലഭിക്കും. നിലവിൽ പോക്സോ കേസുകൾക്ക് മൂന്ന് വർഷമാണ് തടവ്. ഹൈദരാബാദ്, ഉന്നാവ് കേസുകളിൽ രാജ്യമെമ്പാടും പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ആന്ധ്രപ്രദേശ് സർക്കാർ പുതിയ നിയമം പാസാക്കിയിരിക്കുന്നത്.
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…
തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി…
മുടിഞ്ചാ തൊട് പാക്കലാം...! മോദിയുടെ ഭരണത്തിൽ പ്രതിരോധ രംഗത്തുണ്ടായ മാറ്റങ്ങൾ കണ്ടോ ?