Kerala

ഹിജാബ്‌ വിരുദ്ധപ്രക്ഷോഭം ആളിക്കത്തുന്നു; പ്രക്ഷോഭകരെ നിഷ്‌ഠുരം കൊന്നുതള്ളി ഇറാന്‍, കുടുംബാംഗങ്ങള്‍ക്കുനേരേ വെടിയുതിര്‍ത്ത് ആശുപത്രിയില്‍നിന്നു മൃതദേഹം ബലമായി പിടിച്ചെടുത്ത് സൈന്യം

ടെഹ്‌റാന്‍: ഇറാനില്‍ ഹിജാബ്‌ വിരുദ്ധപ്രക്ഷോഭത്തേത്തുടര്‍ന്ന്‌ പൊട്ടിപ്പുറപ്പെട്ട ജനകീയമുന്നേറ്റത്തിനു നേരേ അതിക്രമം അഴിച്ചുവിട്ട്‌ ഭരണകൂടം. കൊല്ലപ്പെട്ട പ്രതിഷേധക്കാരില്‍ ഒരാളുടെ കുടുംബാംഗങ്ങള്‍ക്കുനേരേ വെടിയുതിര്‍ത്ത സൈന്യം ആശുപത്രിയില്‍നിന്നു മൃതദേഹം ബലമായി പിടിച്ചെടുത്തു. കഴിഞ്ഞ ബുധനാഴ്‌ച ആരംഭിച്ച കലാപം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്.

1979-ലെ ഇസ്ലാമികവിപ്ലവത്തിനുശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ്‌ ഇപ്പോൾ നടക്കുന്നത്. ശിരോവസ്‌ത്രം ശരിയായി ധരിക്കാത്തതിന്റെ പേരില്‍ സദാചാര പോലീസ്‌ കസ്‌റ്റഡിയിലെടുത്ത മഹ്‌സ അമിനി എന്ന യുവതി കഴിഞ്ഞ സെപ്‌റ്റംബര്‍ 16-നു കൊല്ലപ്പെട്ടതിനേത്തുടര്‍ന്നാണ്‌ ഇറാനില്‍ മതഭരണകൂടത്തിനെതിരേ ശക്‌തമായ ജനകീയ പ്രക്ഷോഭം നടന്നത്.

പ്രക്ഷോഭത്തിനെതിരായ പോലീസ്‌, സൈനികനടപടികള്‍ക്കിടെ 342 പേര്‍ ഇതുവരെ കൊല്ലപ്പെട്ടതായി മനുഷ്യാവകാശസംഘടനയായ ഇറാന്‍ ഹ്യൂമന്‍ റൈറ്റ്‌സ്‌ (ഐ.എച്ച്‌.ആര്‍) ചൂണ്ടിക്കാട്ടി. ആറുപേരെ വധശിക്ഷയ്‌ക്കു വിധേയരാക്കി. ആയിരക്കണക്കിനുപേര്‍ അറസ്‌റ്റിലായി. ഇറാന്റെ 31 പ്രവിശ്യകളില്‍ 22 ഇടത്തും പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടു. സിസ്‌താന്‍-ബലൂചിസ്‌താന്‍ പ്രവിശ്യയില്‍ മാത്രം 123 പേരും മഹ്‌സ അമിനിയുടെ ജന്മനാടായ കുര്‍ദിസ്‌താന്‍ പ്രവിശ്യയില്‍ 32 പേരും കൊല്ലപ്പെട്ടു.

കുര്‍ദിസ്‌താനിലെ ബുകാന്‍ പട്ടണത്തിലാണു കഴിഞ്ഞദിവസം പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്‌. ബുകാനിലെ ഷാഹിദ്‌ ഘോലിപുര്‍ ആശുപത്രി ആക്രമിച്ച റവലൂഷണറി ഗാര്‍ഡ്‌സ്‌ ബന്ധുക്കൾക്ക് നേരെയായിരുന്നു വെടിയുതിർത്തത്. ഷഹര്യാര്‍ മുഹമ്മദി എന്ന പ്രക്ഷോഭകന്റെ മൃതദേഹം പിടിച്ചെടുക്കുകയും രഹസ്യമായി സംസ്‌കരിക്കുകയുമായിരുന്നെന്ന്‌ നോര്‍വേ ആസ്‌ഥാനമായ ഹെന്‍ഗോ ഗ്രൂപ്പ്‌ പറയുന്നത്. വെടിവയ്‌പ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ഇസെ, ഇസ്‌ഫഹാന്‍ നഗരങ്ങളില്‍ ബുധനാഴ്‌ചയുണ്ടായ കലാപത്തില്‍ ഒരു സ്‌ത്രീയും രണ്ട്‌ കുട്ടികളും സുരക്ഷാ ഉദ്യോഗസ്‌ഥനുമടക്കം 10 പേര്‍ കൊല്ലപ്പെട്ടു. മസ്‌ഹാദ്‌ നഗരത്തില്‍ സര്‍ക്കാര്‍ അനുകൂല സംഘടനയായ ബസിജ്‌ പാര്‍ലമെന്ററി ഫോഴ്‌സിന്റെ രണ്ടംഗങ്ങളെ പ്രക്ഷോഭകര്‍ കുത്തിക്കൊലപ്പെടുത്തി.

കൊല്ലപ്പെടുന്ന പ്രക്ഷോഭകരുടെ മൃതദേഹങ്ങള്‍ സൈന്യം പിടിച്ചെടുത്ത്‌ രഹസ്യമായി സംസ്‌കരിക്കുകയാണെന്നു മനുഷ്യാവകാശപ്രവര്‍ത്തകര്‍ ആരോപിക്കുന്നു. കുര്‍ദിസ്‌താനിലെ ദിവാന്‍ദാരെ പട്ടണത്തിലും സൈന്യത്തിന്റെ വെടിവയ്‌പ്പില്‍ നിരവധി പ്രക്ഷോഭകര്‍ക്കു പരുക്കേറ്റു. രാജ്യത്തെ കലാപകാരികളെ യു.എസും ബ്രിട്ടനും ഇസ്രയേലും പ്രോത്സാഹിപ്പിക്കുകയാണെന്ന്‌ ഇറാന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ ആരോപണം. ഇറാനിലെ നഗരങ്ങളില്‍ നടക്കുന്നതു ഭീകരാക്രമണമാണ്‌. അതിനെ അപലപിക്കാനും വിഘടനവാദികള്‍ക്ക്‌ അഭയം നല്‍കാതിരിക്കാനും രാജ്യാന്തരസമൂഹത്തിനു കടമയുണ്ടെന്ന്‌ ഇറാന്‍ ചൂണ്ടിക്കാട്ടുകയുണ്ടായി.

anaswara baburaj

Recent Posts

ഹോസ്റ്റൽ ശുചിമുറിയിലെ പ്രസവം; 23-കാരിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയ്യാറായി കുഞ്ഞിന്റെ പിതാവ്

കൊച്ചി: എറണാകുളത്ത് ഹോസ്റ്റലിലെ ശുചിമുറിയിൽ കുഞ്ഞിന് ജന്മം നൽകിയ 23-കാരിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയ്യാറാണെന്ന് അറിയിച്ച് കുഞ്ഞിന്റെ…

2 mins ago

എസ്എസ്എൽസി പരീക്ഷാ ഫലം നാളെ; ഹയർസെക്കൻഡറി – വിഎച്ച്എസ്ഇ പരീക്ഷാ ഫലം മെയ് 9ന്

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നിന് മന്ത്രി വി.ശിവന്‍കുട്ടി ഫലം പ്രഖ്യാപിക്കും. നാല് ലക്ഷത്തി ഇരുപത്തി…

37 mins ago

‘നിങ്ങളെ പോലെ തന്നെ ഞാനും എന്റെ നൃത്തം നന്നായി ആസ്വദിച്ചു, ഇത്തരം സർഗ്ഗാത്മക കഴിവുകൾ കാണുമ്പോൾ സന്തോഷം തോന്നുന്നു’; സോഷ്യൽ മീഡിയയിൽ സ്വന്തം സ്പൂഫ് വീഡിയോ പങ്കിട്ട് പ്രധാനമന്ത്രി

ദില്ലി: തെരഞ്ഞെടുപ്പ് കാലത്ത് രാഷ്‌ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ടുള്ള പല മീമുകളും സ്പൂഫ് വീഡിയോകളും സോഷ്യൽ മീഡിയകളിൽ വൈറലാകാറുണ്ട്. അത്തരത്തിൽ രണ്ട്…

1 hour ago

വീട്ടിൽ നിന്ന് ഇതുവരെ പിടിച്ചെടുത്തത് 32 കോടി രൂപ! ജാർഖണ്ഡ് മന്ത്രിയുടെ പേഴ്‌സണൽ സെക്രട്ടറിയേയും വീട്ടുജോലിക്കാരനേയും അറസ്റ്റ് ചെയ്ത് ഇഡി

ജാർഖണ്ഡ്: ഗ്രാമവികസന മന്ത്രി അലംഗീർ ആലമിന്റെ പേഴ്സണൽ സെക്രട്ടറി സഞ്ജീവ് ലാലിനേയും വീട്ടുജോലിക്കാരനായ ജഹാംഗീറിനേയും അറസ്റ്റ് ചെയ്ത് ഇഡി. ഇവരുടെ…

2 hours ago

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു; 10 പേർക്ക് രോഗബാധ

കോഴിക്കോട്: മലപ്പുറം, കോഴിക്കോട് ജില്ലകളിലായി 10 പേർക്ക് വെസ്റ്റ്‌നൈൽ ഫീവർ സ്ഥിരീകരിച്ചു. രോഗബാധയുള്ള നാലുപേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്. ഇതില്‍…

2 hours ago