പത്തനംതിട്ട: വിദ്യാർത്ഥിനിയെ മർദ്ദിച്ച എസ് എഫ് ഐ നേതാവിനെ കേസെടുക്കാതെ രക്ഷിക്കാൻ പോലീസിന്റെ ശ്രമം. കടമ്മനിട്ട മൗണ്ട് സിയോൺ കോളേജിലെ നിള എന്ന വിദ്യാർത്ഥിനിക്കാണ് മർദ്ദനമേറ്റത്. ആശുപത്രിയി അഡ്‌മിറ്റായി പരാതിയും മൊഴിയും നൽകി മൂന്നു ദിവസം കഴിഞ്ഞിട്ടും എസ് എഫ് ഐ നേതാവും ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറിയുമായ ജെയ്‌സൺ ജോസഫിനെതിരെയാണ് പരാതി. പ്രതിഷേധത്തിനൊടുവിൽ മർദ്ദനത്തിനിരയായ വിദ്യാർത്ഥിനിക്കെതിരെയും പോലീസ് കേസെടുത്തു. മറ്റൊരു പെൺകുട്ടിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ആറന്മുള പോലീസിന്റേതാണ് വിചിത്ര നടപടി.
ഇന്നലെ വൈകുന്നേരമാണ് കെ എസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരാതിയിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷനിൽ കുത്തിയിരുപ്പ് സമരം നടത്തിയിരുന്നു. ഈ സമരത്തിൽ പങ്കെടുത്തവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പ്രതിഷേധക്കാർക്കെതിരെ ആറന്മുള പോലീസ് കേസെടുത്തത്.
അബുദാബിയിൽ നടന്ന വാഹനാപകടത്തിൽ സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി അബ്ദുൽലത്തീഫ്- റുക്‌സാന ദമ്പതികളുടെ…
‘അബ്സൊല്യൂട്ട് റിസോൾവ്’ എന്ന സൈനിക ദൗത്യത്തിലൂടെയാണ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയേയും അമേരിക്ക ബന്ദികളാക്കിയത്. അമേരിക്കൻ സൈന്യത്തിന്റെ 150…
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിച്ചതിന് പിന്നാലെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സംഘർഷാവസ്ഥ പുകയുന്നു.…
ചണ്ഡിഗഡ്: പഞ്ചാബിലും ചണ്ഡിഗഡിലും ശൈത്യതരംഗവും കനത്ത മൂടൽമഞ്ഞും കാരണം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനുവരി 6 വരെ ഓറഞ്ച് അലർട്ട്…
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്നു. ഗ്രാമത്തലവൻ കൂടിയായ ജർമൽ സിങാണ് കൊല്ലപ്പെട്ടത്.…
സുക്മ : ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന .…