വിഘടനവാദികൾക്കും ഭീകരവാദികൾക്കും കാനഡ ഇടം നൽകുന്നതാണ് യഥാർത്ഥ പ്രശ്‌നമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി. രാജ്യതലസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് അരിന്ദം ബാഗ്ചി ഭാരതത്തിന്റെ നിലപാട് വ്യക്തമാക്കിയത്. വധശ്രമത്തിന് ഗൂഢാലോചന നടത്തിയതിന് യുഎസിലെ ഒരു ഇന്ത്യൻ പൗരനെതിരെ കുറ്റം ചുമത്തിയതിനെത്തുടർന്ന്, കാനഡയുമായുള്ള ഇന്ത്യയുടെ ബന്ധം സ്വരമാറ്റത്തിന് വിധേയമായിരിക്കാമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചിയുടെ ഈ പരാമർശം. പ്രശ്‌നത്തെ എങ്ങനെയാണ് കാണുന്നതെന്ന് കൃത്യമായി തുറന്നു പറഞ്ഞിട്ടുണ്ടെന്നും, നിലപാടുകളിൽ ഇന്ത്യ സ്ഥിരത പുലർത്തുന്നുണ്ടെന്നും അവരുടെ രാജ്യത്തുള്ള ഭീകരവാദ ഘടകങ്ങൾക്കെതിരെ കാനഡ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. യുഎസിൽ നിന്ന് ലഭിച്ച വിവരങ്ങൾ പരിശോധിക്കാൻ ഇന്ത്യ ഒരു അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും, വിദേശകാര്യ മന്ത്രി ഇത് സംബന്ധിച്ച് പാർലമെന്റിൽ നിലപാട് അറിയിച്ചിട്ടുണ്ടെന്നും എന്നാൽ തെളിവുകളുടെ അഭാവത്തിൽ കാനഡയുടെ ആരോപണങ്ങൾ തള്ളിയെന്നും അരിന്ദം ബാഗ്ചി കൂട്ടിച്ചേർത്തു.
അതേസമയം, ജൂൺ 18 നാണ് കനേഡിയൻ പൗരനായ ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടത്. ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലെ സിഖ് ക്ഷേത്രത്തിന് പുറത്ത് വെടിയേറ്റ് മരിച്ച നിലയിലായിരുന്നു ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ത്യയിൽ നിരവധി കേസുകളിൽ നിജ്ജാർ പ്രതിയായിരുന്നു. തലയ്‌ക്ക് പത്ത് ലക്ഷം രൂപ വിലയിട്ട കൊടും ഭീകരന്മാരുടെ ലിസ്റ്റിലാണ് നിജ്ജാറിനെ ഉൾപ്പെടുത്തിയിരുന്നതും. ഖലിസ്ഥാൻ വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ, ഇന്ത്യയ്‌ക്ക് പങ്കുണ്ടെന്ന ട്രൂഡോയുടെ പൊള്ളയായ ആരോപണത്തെ തുടർന്ന്, ആഗോള തലത്തിൽ തന്നെ കാനഡയ്‌ക്ക് വലിയ തിരച്ചടികളാണ് നേരിടേണ്ടി വന്നത്. ഇന്ത്യ- കാനഡ ബന്ധത്തിലുണ്ടായ വിള്ളൽ, ലോകരാജ്യങ്ങൾക്കിടയിൽ ചർച്ചയായെങ്കിലും അസംബന്ധമാണെന്ന് കാട്ടി ആരോപണങ്ങളെ ഇന്ത്യ തള്ളിയിരുന്നു. കൊലപാതകങ്ങൾ, മനുഷ്യക്കടത്ത്, സംഘടിത കുറ്റകൃത്യങ്ങൾ എന്നിവയുൾപ്പടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കാനഡയിൽ ഇടം ലഭിക്കുന്നുണ്ട്. ഇതിലേക്ക് ഇന്ത്യൻ സർക്കാരിനെ ബന്ധിപ്പിക്കാനുള്ള ഏതൊരു നീക്കത്തെയും ഭാരതം ശക്തമായി എതിർക്കുന്നു എന്ന് വിദേശ കാര്യ മന്ത്രാലയവും വ്യക്തമാക്കിയിരുന്നു.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…