Kerala

അർജുൻ ആയങ്കി അഴിക്കുള്ളിൽ!! 14 ദിവസത്തെ റിമാൻഡിൽ തലശ്ശേരി സ്‌പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി

കണ്ണൂർ: അർജുൻ ആയങ്കിയെ കൂത്തുപമ്പ് മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കണ്ണൂർ സൈബർ പോലീസ് എടുത്ത കേസിലാണ് റിമാൻഡ് ചെയ്തത്. ഇയാളെ തലശ്ശേരി സ്‌പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി. ഊന്നുകൽ പൊലീസ് നാളെ ഫോർമൽ അറസ്റ്റിനുള്ള അപേക്ഷ കണ്ണൂർ കോടതിയിൽ നൽകും. അതേസമയം, അർജുൻ അയങ്കി ജാമ്യാപേക്ഷ നൽകിയില്ലെന്നാണ് ലഭ്യമാകുന്ന വിവരം.

പ്രതിയെ അർദ്ധരാത്രിയിൽ നടത്തിയ മിന്നൽ ഓപ്പറേഷനിലാണ് അതിസാഹസികമായി കീഴ്‌പ്പെടുത്തിയത്. ഹൈടെക് ഡിജിറ്റൽ സംവിധാനങ്ങളും VPN ഐപികളും മാറി മാറി ഉപയോഗിച്ച് പോലീസിനെ വട്ടം കറക്കിയിരുന്ന പ്രതിയുടെ എല്ലാ തന്ത്രങ്ങളെയും പൊളിച്ചടുക്കുന്നതായിരുന്നു കണ്ണൂർ സ്ക്വാഡിന്റെ ഈ നീക്കം.

തൃശ്ശൂർ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ ലഭിച്ച നിർണ്ണായക വിവരങ്ങളും സി.സി.ടി.വി ദൃശ്യങ്ങളും കവലകളിലെ നിരീക്ഷണങ്ങളുമാണ് അന്വേഷണ സംഘത്തെ യഥാർത്ഥ ഒളിത്താവളത്തിലേക്ക് നയിച്ചത്. പ്രതി സഞ്ചരിച്ചിരുന്ന കാർ വളപട്ടണത്ത് വെച്ച് കസ്റ്റഡിയിലെടുത്തതും, തുടർന്ന് ഓട്ടോറിക്ഷയിൽ അഭിഭാഷകയുടെ ഫ്ലാറ്റിലേക്ക് ഇയാൾ എത്തിയെന്ന പ്രാദേശിക വിവരവും കേസിൽ നിർണ്ണായക വഴിത്തിരിവായി. പ്രമുഖയായ ഒരു അഭിഭാഷകയുടെ അപ്പാർട്ട്‌മെന്റിൽ കഴിഞ്ഞാൽ പോലീസിന്റെ സംശയങ്ങളിൽ നിന്ന് രക്ഷപ്പെടാമെന്നായിരുന്നു ആയങ്കിയുടെ കണക്കുകൂട്ടൽ. എന്നാൽ ഗ്രൗണ്ട് ഇൻ്റലിജൻസിന്റെ മികവിലൂടെ ഈ നീക്കം പോലീസ് മുൻകൂട്ടി കാണുകയായിരുന്നു.

ഡിഐജി കെ. കാർത്തിക്കിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലും എഡിജിപി പി. വിജയന്റെ ഏകോപനത്തിലുമായിരുന്നു അതീവ രഹസ്യമായ ഈ നീക്കങ്ങൾ നടപ്പിലാക്കിയത്. ഫ്ലാറ്റിന്റെ എല്ലാ പ്രവേശന കവാടങ്ങളും പുറത്തുകടക്കാനുള്ള വഴികളും നിമിഷങ്ങൾക്കകം പോലീസ് സംഘം പൂർണ്ണമായി ഉപരോധിച്ചു. പോലീസ് സാന്നിധ്യം മനസ്സിലാക്കി പിൻവഴിയിലൂടെ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, ഫ്ലാറ്റിന് ചുറ്റും നിലയുറപ്പിച്ചിരുന്ന സ്ക്വാഡ് അംഗങ്ങൾ ഇയാളെ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.

രാമനാട്ടുകര സ്വർണ്ണക്കടത്ത് കേസിലൂടെ കുപ്രസിദ്ധനായ അർജുൻ ആയങ്കി, സമീപകാലത്ത് കോതമംഗലം വിഷയവുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥരെയും ആഭ്യന്തര വകുപ്പിനെയും സാമൂഹിക മാധ്യമങ്ങളിലൂടെ നിരന്തരം വെല്ലുവിളിച്ച് വരികയായിരുന്നു. ഒളിവിലിരുന്നുകൊണ്ട് പോലീസിനെ പരിഹസിച്ചും വെല്ലുവിളിച്ചും പോസ്റ്റുകൾ ഇടുന്നത് പതിവാക്കിയതോടെയാണ് ഉന്നത ഉദ്യോഗസ്ഥർ ഈ കേസ് അതീവ ഗൗരവത്തോടെ ഏറ്റെടുത്തത്. കസ്റ്റഡിയിലെടുത്ത പ്രതിയെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കി വരികയാണ്. പ്രതിക്ക് ഒളിത്താവളമൊരുക്കുന്നതിലും നിയമസഹായത്തിന്റെ മറവിൽ സംരക്ഷണം നൽകുന്നതിലും അഭിഭാഷകയ്ക്ക് നേരിട്ട് പങ്കുണ്ടോ എന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്

B4 Admin

Recent Posts

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം. സന്നിധാനത്ത് പാളിയ ആസൂത്രണം. ദേവസ്വം ബോര്‍ഡിന് കാരണം കാണിക്കല്‍, സര്‍ക്കാരിന് തലവേദന

തിരുവനന്തപുരം : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ, സന്നിധാനത്ത് അരവണ വിതരണത്തിലുണ്ടായ കടുത്ത നിയന്ത്രണവും…

2 hours ago

മന്ത്രവാദ കേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ ഇരകളായി. ദൃശ്യങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍ വിറ്റ മന്ത്രവാദി വലയില്‍

തമിഴ്നാട്ടിലെ സേലത്ത് ആള്‍ദൈവത്തിന്റെ മറവില്‍ നടന്ന ക്രൂരമായ ലൈംഗികപീഡനങ്ങളും സ്വകാര്യ ദൃശ്യങ്ങളുടെ വിപണനവും കേവലമൊരു പ്രാദേശിക കുറ്റകൃത്യത്തിനപ്പുറം ഗൗരവകരമായ സാമൂഹിക-സാങ്കേതിക…

3 hours ago

രാജ്യം പത്മശ്രീ നല്‍കി ആദരിച്ച ഹൃദയത്തിന്റെ കാവല്‍ക്കാരന്‍ ഡോ.ജി. വിജയരാഘവന് വിട. സംസ്‌കാരം നാളെ ശാന്തികവാടത്തില്‍

തിരുവനന്തപുരം : പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ.ജി. വിജയരാഘവ(84)ന്റെ സംസ്‌കാരചടങ്ങുകള്‍ നാളെ 5 മണിക്ക് ശാന്തി കവാടത്തില്‍ വെച്ച് നടക്കും.…

3 hours ago

ഫുട്ബോൾ ആവേശം വഞ്ചനയായപ്പോൾ. കോടികളുടെ മെസ്സി സ്വപ്നത്തിന് പിന്നിൽ നടന്നത് എന്ത്?

ലയണല്‍ മെസ്സിയെയും അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങള്‍ ഒടുവില്‍ വലിയ സാമ്പത്തിക-നിയമ തര്‍ക്കങ്ങളിലേക്കും രാഷ്ട്രീയ വിവാദങ്ങളിലേക്കുമാണ് വഴിമാറിയിരിക്കുന്നത്.…

4 hours ago

റഷ്യന്‍ ആയുധങ്ങള്‍ക്ക് പകരം മേഡ് ഇന്‍ ഇന്ത്യ. ആകാശ് മിസൈല്‍ വാങ്ങി മധ്യേഷ്യന്‍ രാജ്യങ്ങള്‍

ദില്ലി : ആഗോള പ്രതിരോധ വിപണിയില്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കി ഇന്ത്യ. പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ആകാശ്' വ്യോമപ്രതിരോധ മിസൈല്‍…

11 hours ago

കലാലയ രാഷ്ട്രീയ വിലക്ക്. കരട് മാര്‍ഗരേഖ വിവാദത്തില്‍. അമര്‍ഷം പുകഞ്ഞ് ക്യാമ്പസുകള്‍, പ്രതിരോധത്തില്‍ സര്‍വകലാശാല

തിരുവനന്തപുരം : കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി തടയാന്‍ ലക്ഷ്യമിട്ടുള്ള കരട് മാര്‍ഗരേഖ പുറത്തുവന്നതോടെ കലാലയ…

12 hours ago