വയനാട് ദൗത്യം പൂർത്തിയായി സൈന്യം മടങ്ങുന്നു. ദുരന്തഭൂമിയിൽ പത്തുനാൾ നീണ്ടു നിന്ന രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയാക്കിയാണ് ഭാഗിക സൈനിക മടക്കം. സെെന്യത്തിന്റെ 500 അംഗസംഘമാണ് ഇപ്പോൾ മടങ്ങുന്നത്. വയനാട്ടിൽ നിന്നും മടങ്ങുന്ന സൈനിക അംഗങ്ങൾക്ക് സർക്കാർ ആദരവ് നൽകി യാത്രയയച്ചു.
തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള ബറ്റാലിയൻ അംഗങ്ങളാണ് ഇപ്പോൾ മടങ്ങുന്നത്. എന്നാൽ താൽക്കാലികമായി നിർമ്മിച്ച ബെയ്ലി പാലത്തിന്റെ മെയ്‌ന്റനൻസ് ടീം പ്രദേശത്ത് തുടരും. കൂടാതെ, ഹെലികോപ്റ്റർ തെരച്ചിൽ ടീമും അടുത്ത നിർദേശം വരുന്നത് വരെ ഇവിടെ തുടരുന്നതാണ്. രക്ഷാപ്രവർത്തനം പൂർണ്ണമായും എൻഡിആർഎഫ്, എസ്‌ഡിആർഎഫ്, അഗ്നിശമന സേന, പൊലീസ് എന്നീ സേനങ്ങൾക്ക് കെെമാറുമെന്നും സെെന്യം അറിയിച്ചു. ദുരന്തഭൂമിയിൽ ജനങ്ങൾ നൽകിയ സേവനത്തിന് സൈന്യം നന്ദി പറഞ്ഞു. അതേസമയം, സൈന്യത്തിന്റെ സേവനത്തിന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസും നന്ദി അറിയിച്ചു.
ചൂരൽമല, മുണ്ടക്കെെ ഭാഗങ്ങളിൽ ഉരുൾപൊട്ടൽ നടന്ന ഉടൻ തന്നെ പൊലീസും അഗ്നിശമന സേനയും എൻഡിആർഎഫും വിവിധ സേനാ വിഭാഗങ്ങളും രക്ഷാപ്രവർത്തനത്തിന് എത്തിയിരുന്നു. ജൂലായ് 30ന് ഉച്ചയ്ക്കാണ് ഇന്ത്യൻ കരസേന ദുരന്തഭൂമിയിലെത്തുന്നത്. നിരവധി പേരെയാണ് സെെന്യം ഇതുവരെ രക്ഷിച്ചത്.
മൊഴിയിൽ തിരുത്തൽ നടത്തി കള്ള ഒപ്പിട്ടെന്ന ഗുരുതര ആരോപണങ്ങൾ പോലീസിനെതിരെ ഉയരുന്നതിനിടെ, കുഞ്ഞിനും ഭർത്താവിനും അടക്കം ഉണ്ടായ അപകടവും വലിയ…
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോൺഗ്രസ് അനുകൂല വേദികളിൽ നിന്ന് അതിക്രമപരമായ മുദ്രാവാക്യങ്ങളും അതീവ ഗുരുതരമായ ഭീഷണി പ്രസ്താവനകളും ഉയരുന്നു. മഞ്ജുലത മീന…
രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചെങ്കിലും, അതിന് പിന്നാലെ വ്യാജ പ്രചാരണങ്ങളും പരിഹാസപരമായ പ്രസ്താവനകളും തുടരുകയാണ്. #rahuleaswar #bailbutpropaganda #fakenarrative #mediabias…
ഇന്ത്യൻ റോഡുകളിലൂടെ കണ്ണോടിക്കുമ്പോൾ, രാജ്യത്തിൻ്റെ സാമ്പത്തിക ചലനങ്ങളെ തൻ്റെ ചെറിയ ശരീരത്തിൽ പേറി മുന്നോട്ട് കുതിക്കുന്ന ഒരു വാഹനത്തെ കാണാതിരിക്കില്ല—അതാണ്…
ഭൂമിയുടെ ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, ബഹിരാകാശത്ത് സുരക്ഷിതമായ സഹവർത്തിത്വം ഉറപ്പാക്കുക എന്നത് ഒരു വലിയ…
മലപ്പുറം ജില്ലയിലെ തെന്നല പഞ്ചായത്ത് പരിധിയിൽ നടന്നതായി പറയുന്ന അലി മജീദ് നടത്തിയ സ്ത്രീദ്വേഷപരമായ (misogynistic) പ്രസ്താവന വലിയ വിവാദമായി…