ഗുരുവായൂര്‍: മൂന്നര പതിറ്റാണ്ടോളം ‘ആനവണ്ടി’കളില്‍ ആനച്ചിത്രങ്ങള്‍ വരച്ച കണ്ടാണശേരി അഭിലാഷ് ഭവനില്‍ മാധവന്‍കുട്ടി (71) നിര്യാതനായി. കെ.എസ്.ആര്.ടി.സിയില്‍ ആര്‍ട്ടിസ്റ്റ് കം ഫോട്ടോഗ്രഫര്‍ തസ്തികയില്‍ 35 വര്‍ഷം ജോലി ചെയ്തയാളാണ്. കൊല്ലം സ്വദേശിയായ ഇദ്ദേഹം വിരമിച്ച ശേഷം ഗുരുവായൂരിനടുത്ത് കണ്ടാണശ്ശേരിയിലാണ് താമസിച്ചിരുന്നത്.
കെ.എസ്.ആര്.ടി.സി ബസുകളില്‍ ആനയുടെ ചിത്രമുള്ള ചിഹ്നം വരക്കുന്നതില്‍ വിദഗ്ധനായിരുന്നു. 1973ല്‍ ഏറ്റുമാനൂര്‍ ഡിപ്പോയിലായിരുന്നു ആദ്യനിയമനം. കോട്ടയം, കൊട്ടാരക്കര, മാവേലിക്കര, അടൂര്‍, കായംകുളം, കരുനാഗപ്പള്ളി, കൊല്ലം എന്നിവിടങ്ങളിലും ജോലി ചെയ്തു. തിരുവനന്തപുരം ആര്‍ട്സ് കോളജില്‍ നിന്നാണ് ഡിപ്ലോമ നേടിയത്.
ലളിതകല അക്കാദമിയുടേതടക്കമുള്ള പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആനയെ വരക്കുന്നതിലുള്ള കമ്ബം വിരമിച്ച ശേഷവും തുടര്‍ന്നു. സ്വന്തം വീട്ടില്‍ മരത്തിലുള്ള ആന ശില്പങ്ങള് നിര്‍മിക്കുന്നത് ഹോബിയായിരുന്നു. ഭാര്യ: സരള. മക്കള്‍: അഭിലാഷ് (ഡല്‍ഹി), ആശ. മരുമക്കള്‍: സുമ, സുധീരന് (ദുബൈ). സംസ്കാരം വെള്ളിയാഴ്ച.
ലണ്ടൻ: ഇന്ത്യൻ വംശജയായ 66 കാരി ലണ്ടനിൽ കുത്തേറ്റു മരിച്ചു. ബസ് സ്റ്റോപ്പിൽ കാത്തുനിൽക്കുന്നതിനിടെയാണ് സ്ത്രീയ്ക്കുനേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ 22…
നാമനിർദ്ദേശ പത്രിക സമർപ്പിച്ച സമയത്തിന് പിന്നിലെ കണിശതയ്ക്കുണ്ട് കാരണം....
ഷാന്‍ഹായ്: കോവിഡ് മഹാമാരിയുടെ ഭീകരത ആദ്യമായി ലോകത്തെ അറിയിച്ചതിന് തടവിലാക്കപ്പെട്ട ചൈനീസ് മാദ്ധ്യമ പ്രവർത്തക ഷാങ് സാങ്ങിനെ മോചിപ്പിച്ചതായി ചൈനീസ്…
കോഴിക്കോട്: പന്തീരാങ്കാവിൽ നവവധുവിനെ മർദ്ദിച്ചത്തിൽ വരൻ രാഹുലിനെതിരെ വധശ്രമത്തിനും കേസെടുത്ത് പോലീസ്. മുഖ്യമന്ത്രിക്കും വനിതാ കമ്മിഷനും എറണാകുളം ഞാറക്കൽ സ്വദേശിനിയായ…
100 വർഷങ്ങൾക്കിപ്പുറം കടൽതീരത്ത് തിരിച്ചെത്തി സെയ് തിമിംഗലം,കാരണം ഇതാണ്